
- രഞ്ജിത്ത്. ടി. ബി
ചാമ്പ്യൻസ് ട്രോഫി 2025 ഗ്രൂപ്പ് ബി അവസാന മത്സരത്തിൽ ഏഴ് വിക്കറ്റ് വിജയത്തോടെ ദക്ഷിണാഫ്രിക്ക സെമിയിലെത്തിയപ്പോൾ , നാണക്കേടിന്റെ റെക്കോഡുമായി ഇംഗ്ലണ്ട് ടീം നാട്ടിലേക്ക് തിരിച്ചു. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും തോൽവിയേറ്റുവാങ്ങിയ ഏക ടീമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ട് മുന്നോട്ടു വച്ച 180 എന്ന വിജയ ലക്ഷ്യം മൂന്നു വിക്കറ്റിന്റെ നക്ഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 38.2 ഓവറിൽ 179 റൺസുകൾക്ക് എല്ലാവരും പുറത്തായി. മൂന്നു മുൻനിര ബാറ്റർമാരെയും പുറത്താക്കി മാർകോ ജാൻസൺ തുടങ്ങി വച്ച വിക്കറ്റ് വേട്ട കൃത്യമായ ഇടവേളകളിൽ തുടർന്ന മറ്റു ദക്ഷിണാഫ്രിക്കൻ ബോളർമാർമാരായ വിയാൻ മുൾഡർ മൂന്നും കേശവ് മഹാരാജ് 2 വിക്കറ്റും നേടി ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് 179 ൽ ചുരുട്ടിക്കെട്ടി.
കറാച്ചിയിലെ മൽസരത്തിൽ ആശ്വാസ വിജയം തേടിയ ഇംഗ്ലണ്ടിൻ്റെ ബാറ്റർമാർ പൂർണ്ണമായും നിരാശപ്പെടുത്തി. 37 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിൻ്റെ ടോപ് സ്കോറർ, ജോഫ്ര ആർച്ചർ – 25, ബെൻ ഡക്കറ്റ് – 21, ജോസ് ബട്ലർ 21 എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ.
87 പന്തിൽ 72 റൺസ് നേടിയ റാസി വാൻ ഡർ ദസൻ്റെയും , ഏകദിനത്തിൽ തുടർച്ചയായ അഞ്ചാം അർധ സെഞ്ചുറി നേടിയ ഹെൻറിച്ച് ക്ലാസ്സൻ്റെയും (56 പന്തിൽ 64) ഇന്നിംഗസുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം നേടിക്കൊടുത്തത്.
125 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടത്.

ഇഗ്ലണ്ടിനു വേണ്ടി ജോഫ്ര ആർച്ചർ 2 വിക്കറ്റും ആദിൽ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
3 വിക്കറ്റുകൾ വീഴ്ത്തിയ മാർകോ ജാൻസൺ പ്ലെയർ ഓഫ് ദി മാച്ച് ആയി 3 ക്യാച്ചുകളും നേടിയിരുന്നു.
നേരിയ സെമി പ്രതീക്ഷയുണ്ടായിരുന്ന അഫ്ഗാനിസ്ഥാൻ പുറത്തായി.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ന്യൂസിലാൻ്റ് മത്സരത്തിൽ പരാജയപ്പെടുന്ന ടീമാകും സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ .