
സോഷ്യൽ മീഡിയ ടീമിന് പുറമേ നവ മാധ്യമത്തിന് പ്രത്യേക വിഭാഗവും; നികേഷ് കുമാറിനും വിരമിച്ച ദേശാഭിമാനിക്കാരനും ചുമതല; ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ഒഴുകും
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാരിൽ നവമാധ്യമത്തിന് പ്രത്യേകവിഭാഗം രൂപവത്കരിക്കൽ നീക്കം ഉടൻ. ഇതിന് ലക്ഷങ്ങൾ പ്രതിമാസം അധിക ചെലവാകും.
ദേശാഭിമാനിയിൽ നിന്ന് വിരമിച്ച മനോഹരൻ മോറായിക്ക് ആയിരിക്കും ചുമതല. ഒപ്പം നികേഷ് കുമാറും ഉണ്ടാകും. നികേഷ് കുമാർ പ്രവർത്തിക്കുക എ.കെ. ജി സെൻ്ററിൽ നിന്നായിരിക്കും. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രവർത്തനം മാറ്റാൻ നികേഷിന് നിർദ്ദേശം ലഭിച്ചു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ കീഴിലോ സിഡിറ്റിൻ്റെ കീഴിൽ തുടങ്ങുന്ന നവ മാധ്യമ പ്രചരണത്തിൻ്റെ തലപ്പത്തോ ആയിരിക്കും മനോഹരൻ മൊറായിയുടെ നിയമനം.2 ലക്ഷം രൂപയോളം ശമ്പളം മനോഹരന് ലഭിക്കും എന്നാണ് സൂചന . നികേഷിൻ്റെ ശമ്പള കാര്യത്തിൽ തീരുമാനമായില്ല.
ചില ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിനെ മാറ്റാൻ തീരുമാനിച്ചിരുന്നു. ഔദ്യോഗിക തീരുമാനം ഇക്കാര്യത്തിൽ ഉണ്ടായില്ല. മനോഹരൻ മോറായിയുടേയും നികേഷിൻ്റേയും വരവോടെ മനോജിൻ്റെ പ്രസക്തി കുറഞ്ഞുവെന്ന് വ്യക്തം.
മുഖ്യമന്ത്രിക്ക് ഇപ്പോൾ തന്നെ 12 ഓളം സോഷ്യൽ മീഡിയ ടീം ഉണ്ട്. 84 ലക്ഷമാണ് ഇവരുടെ വാർഷിക ശമ്പളം. അതിനിടയിൽ ആണ് ഖജനാവിന് അധികഭാരം ഉണ്ടാക്കുന്ന നവ മാധ്യമത്തിന് പ്രത്യേക വിഭാഗം രൂപികരിക്കുന്നതും.