Kerala Government News

ക്ഷാമബത്ത കുടിശിക: അധ്യാപകരുടെ വാർഷിക നഷ്ടം 54,216 രൂപ മുതല്‍ 2,32,848 രൂപ വരെ

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങൾ. സംസ്ഥാനത്തെ സർക്കാർ അധ്യാപകർക്കും ഈ നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. അധ്യാപകരുടെ ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ വാർഷിക നഷ്ടം 54,216 രൂപ മുതല്‍ 2,32,848 രൂപ വരെയാണ്. കെ.എൻ. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്തയാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ സംസ്ഥാനത്തെ സർക്കാർ അധ്യാപകർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം അറിയാം.. തസ്തിക, അടിസ്ഥാന ശമ്പളം, വാർഷിക നഷ്ടം എന്നീക്രമത്തിൽ

അടിസ്ഥാന ശമ്പളം ഉയരുന്നതിന് അനുസരിച്ച് ക്ഷാമബത്ത കുടിശിക നഷ്ടവും വർധിക്കും. ഓരോ തസ്തികയുടെയും മിനിമം അടിസ്ഥാന ശമ്പളമാണ് വാർഷിക നഷ്ടം കണക്കാക്കാൻ എടുത്തിരിക്കുന്നത്.

PostBasic SalaryAnnual Loss
Principal Collegiate Education107800232848
Professor95600206496
Assistant Professor63700137592
Higher Secondary School Principal63700137592
Higher Secondary School Teacher (SG)59300128088
Higher Secondary School Teacher (HG)56500122040
Higher Secondary School Teacher55200119232
Higher Secondary School Teacher  (Junior)4560098496
PD Teacher (HG)3930084888
High School Assistant (SG)50200108432
Pre-Primary Teacher (Senior)4340093744
LPSA/UPSA (Selection Grade)4560098496
Junior Language Teacher (SG)4340093744
Part-time Language Teacher2510054216

2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് ബാലഗോപാൽ അനുവദിച്ചത്. പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും അർഹതപ്പെട്ട കുടിശിക ബാലഗോപാൽ നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ഇതുമൂലം നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 മാസത്തെ ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം 71760 രൂപ മുതൽ 520416 രൂപ വരെയാണ് ജീവനക്കാർക്ക് നഷ്ടപ്പെട്ടത്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുകയാണ് ചെയ്യുന്നത്. ബാലഗോപാൽ ധനമന്ത്രി ആയതിന് ശേഷം ഐഎഎസ് ഐപിഎസ് ജുഡീഷ്യൽ ഓഫീസർമാർ എന്നിവർക്ക് മാത്രമേ ക്ഷാമബത്തക്ക് കുടിശിക നൽകുന്നുള്ളൂ.