Kerala Government News

ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാം നൽകുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാം നൽകുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ജീവനക്കാരുടെ കുടിശികകൾ സംബന്ധിച്ച പ്രതിപക്ഷത്തിൻ്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

ക്ഷാമബത്ത ഈ സാമ്പത്തിക വർഷം 2 ഗഡുക്കൾ കൊടുത്തെന്നും അടുത്ത സാമ്പത്തിക വർഷവും 2 ഗഡുക്കൾ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി. പെൻഷൻ പരിഷ്കരണ കുടിശികയിൽ നാലാം ഗഡു മാത്രമാണ് കൊടുക്കാൻ ഉള്ളത്. അത് ഈ സാമ്പത്തിക വർഷവും കൊടുക്കും.

20,000 കോടി രൂപ കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ ബാധ്യതയായി ഉണ്ടായി എന്നും ബാലഗോപാൽ പറഞ്ഞു. അതുകൊണ്ട് തന്നെ അടിയന്തിര പ്രമേയം ചർച്ച ചെയ്യണ്ടെന്നും ബാലഗോപാൽ വ്യക്തമാക്കി.

കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിക പോലും നൽകാത്തതും കേന്ദ്ര ഡിഎ അട്ടിമറിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനകളുടെ സമരാഹ്വാനം. പിഎഫിൽ ലയിപ്പിച്ച ഡിഎയും കൊടുത്തില്ല. ജീവനക്കാർക്ക് 6 ഗഡു ഡിഎ കുടിശികയാണ്. അഞ്ച് കൊല്ലമായി ലീവ് സറണ്ടറും ലഭിക്കുന്നില്ല.

ഇത്തരം ആനുകൂല്യങ്ങളിലൂടെ 65,000 കോടി രൂപയാണ് ജീവനക്കാരുടെ സർക്കാർ തടഞ്ഞ് വച്ചിരിക്കുന്നത്. പെൻഷൻകാർക്ക് 19 ശതമാനം ക്ഷാമബത്ത കുടിശിക കൊടുക്കാൻ ഉണ്ട്. ക്ഷാമ ആശ്വാസ പരിഷ്കരണത്തിൻ്റെ 2 ഗഡു കുടിശികയും കൊടുത്തില്ല. പെൻഷൻ പരിഷ്കരണ കുടിശികയും പൂർണ്ണമായും കൊടുത്തില്ല.

വസ്തുതകൾ ഇതായിരിക്കെയാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും എല്ലാം കൊടുക്കുന്നുണ്ടെന്ന് ബാലഗോപാൽ നിയമസഭയിൽ അവകാശപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *