മന്ത്രി വാസവൻ്റെയും ഭാര്യയുടെയും ചികിൽസക്ക് 1.25 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വാസവൻ്റെയും ഭാര്യയുടെയും ചികിൽസക്ക് 1,25,208 രൂപ അനുവദിച്ചു. ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വാസവൻ മുഖ്യമന്ത്രി കത്ത് നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഈ മാസം 13 ന് തുക അനുവദിച്ച് പൊതുഭരണ വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങി.

മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിൽസക്ക് 2.69 ലക്ഷം അനുവദിച്ചു

ഭാര്യ കമലയുടെ ചികിൽസക്ക് 2,69, 434 രൂപ അനുവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2023 ജൂലൈ 24 മുതൽ ആഗസ്ത് 2 വരെയായിരുന്നു കമലയുടെ ചികിൽസ.

കമലയുടെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഏതു ആശുപത്രിയിലാണ് ചികിൽസ തേടിയതെന്നും പണം അനുവദിച്ച ഉത്തരവിൽ ഇല്ല.

2023 നവംബറിന് ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു.

മുഖ്യമന്ത്രിയുടെ കീഴിലാണ് പൊതുഭരണ അക്കൗണ്ട്സ് വകുപ്പ്. അക്കൗണ്ട്സ് വകുപ്പ് ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ ഫയൽ മുഖ്യമന്ത്രിക്ക് അയച്ചു. മുഖ്യമന്ത്രി അനുമതി നൽകിയതിനെ തുടർന്ന് ഈ മാസം 6 ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.

മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ഭാര്യയുടെ സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് വീണ്ടും പണം അനുവദിച്ചു

തിരുവനന്തപുരം: ഭാര്യയുടെ ചികിൽസക്ക് ചെലവായ പണം വേണമെന്ന വൈദ്യുത മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ ആവശ്യം അംഗീകരിച്ച് സർക്കാർ. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിലും ആയിരുന്നു മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ഭാര്യ വിലാസിനിയുടെ ചികിൽസ .

32,261 രൂപ ചെലവായെന്നും പണം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ചികിൽസക്ക് ചെലവായ പണം അനുവദിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയതോടെ ഈ മാസം 16 ന് പൊതുഭരണ വകുപ്പിൽ നിന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി. സർക്കാർ ആശുപത്രികളോട് മന്ത്രിയെ പോലെ ഭാര്യയ്ക്കും അലർജിയാണ്.

നേരത്തെ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടേയും ഭാര്യയുടേയും സ്വകാര്യ ആശുപത്രിയിലെ ചികിൽസക്ക് 15 ലക്ഷം അനുവദിച്ചിരുന്നു. . പാലക്കാട് ലക്ഷ്മി ആശുപത്രി, കൊച്ചി ആസ്റ്റർ മെഡിസിറ്റി, കോയമ്പത്തൂർ കോവയ് മെഡിക്കൽ സെന്റർ, ചെന്നെ അപ്പോളോ ആശുപത്രി, ചിറ്റൂർ ഡെന്റൽ കെയർ ഓർത്തോഡെന്റിക് ആന്റ് ഇംപ്ലാന്റ് സെന്റർ എന്നിവിടങ്ങളിലാണ് മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത്.

ചെന്നൈ അപ്പോളോ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ മന്ത്രി കൃഷ്ണൻ കുട്ടി ചികിൽസ തേടിയത് 2022 ആഗസ്ത് 29 മുതൽ സെപ്റ്റംബർ 2 വരെയായിരുന്നു. 8, 44, 274 രൂപ യാണ് അപ്പോളയിലെ ചികിൽസക്ക് കൃഷ്ണൻ കുട്ടിക്ക് അനുവദിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments