
കെ.വി. തോമസിന്റെ ചെലവ് 1 കോടിയിലേക്ക്
കെ.വി തോമസിന്റെ ചെലവ് 1 കോടിയിലേക്ക് കുതിക്കുന്നു. 2023 ജനുവരി 18നാണ് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി സംസ്ഥാന സർക്കാർ കെ.വി തോമസിനെ കാബിനറ്റ് റാങ്കിൽ നിയമിക്കുന്നത്.
ശമ്പളം ആണെങ്കില്‍ പെന്‍ഷന്‍ കിട്ടില്ല. അതുകൊണ്ട് ഓണറേറിയം മതി എന്ന തന്ത്ര പരമായ നിലപാട് കെ.വി തോമസ് സ്വീകരിച്ചു. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ 3 പെന്‍ഷന്‍ ലഭിക്കുന്ന രാജ്യത്തെ അപൂര്‍വ്വം പേരില്‍ ഒരാളാണ് കെ.വി തോമസ്.
ഓണറേറിയം 1 ലക്ഷം രൂപയും യാത്രപ്പടി, ടെലിഫോണ്‍ തുടങ്ങിയ മറ്റ് അലവന്‍സുകളും കെ.വി തോമസിന് ലഭിക്കും. ഓണറേറിയം ആയി 28 ലക്ഷവും യാത്രപ്പടിയായി 10 ലക്ഷവും കെ.വി തോമസിന് ഇതുവരെ ലഭിച്ചു. കെ.വി തോമസിന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് വേതനവും മറ്റ് അലവൻസുകളും നൽകുന്നതിനായി 40 ലക്ഷവും ചെലവഴിച്ചു. ഇന്ധന ചെലവിനത്തിൽ 1.50 ലക്ഷവും ചെലവായി. സർക്കാർ കാലാവധി കഴിയുമ്പോൾ കെ.വി തോമസിൻ്റെ ചെലവ് 1 കോടിക്ക് മുകളിൽ ആകും.
കെ. വി. തോമസിന് ഒരു വർഷം യാത്ര ബത്ത 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നാണ് പൊതുഭരണ വകുപ്പിൻ്റെ കണക്ക്.യാത്ര ബത്ത ഇനത്തിൽ 2025- 26 ലെ ബജറ്റിൽ 5 ലക്ഷം രൂപയാണ് കേരള ഹൗസിന് വകയിരുത്തിയിരിക്കുന്നത്. കെ.വി തോമസിൻ്റെ യാത്ര ബത്തക്ക് 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നും അതുകൊണ്ട് യാത്ര ബത്തയുടെ ബജറ്റ് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോക്കോൾ വിഭാഗം ധനവകുപ്പിനെ സമീപിച്ചിരുന്നു. ചെലവ് വരുന്ന മുറയ്ക്ക് പണം അനുവദിക്കാം എന്ന നിലപാട് ആണ് ധനവകുപ്പ് സ്വീകരിച്ചത്.
കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ സ്വാധിനം ചെലുത്തി വികസനം കൊണ്ട് വരാനാണ് കെ.വി. തോമസിനെ നിയമിച്ചത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. കെ.വി തോമസിനെ കൊണ്ട് ആകെ നടന്നത് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ ഒരു കൂടി കാഴ്ച സംഘടിപ്പിച്ചത് മാത്രമാണ്. അത് അനൗദ്യോഗിക മീറ്റിംഗാണെന്ന് മുഖ്യമന്ത്രിയും കേന്ദ്ര ധനമന്ത്രിയും പറഞ്ഞു. കേരളത്തിന്റെ താൽപര്യങ്ങൾ ആയിരുന്നില്ല അന്നത്തെ ചർച്ചയിൽ നടന്നത് എന്ന് വ്യക്തം. ഖജനാവിലെ പണം കളയാൻ വേണ്ടി മറ്റൊരു കസേരയായി കെ.വി തോമസിന്റെ കസേരയും.