
മസാല ബോണ്ടിന്റെ പലിശ മാത്രം 1045 കോടി! പിണറായിയുടെ ധൂർത്തുകളും 6 ലക്ഷം കോടി കടബാധ്യതയും Ep 2
കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലേക്ക് ഉയർന്നതിൽ മുഖ്യ പങ്ക് വഹിച്ച സ്ഥാപനമാണ് കിഫ്ബി. ഖജനാവിൽ ലഭിക്കേണ്ട പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയുടെ 50 ശതമാനവും കിഫ്ബിക്കാണ് സർക്കാർ നൽകുന്നത്. ഇത് കൂടാതെയാണ് കിഫ്ബി ലഭിക്കാവുന്നിടത്തെല്ലാം വായ്പയും എടുക്കും. പലിശ ഒന്നും കിഫ്ബിക്ക് പ്രശ്നമല്ല. കൊള്ള പലിശ ആയാലും കിഫ്ബി വായ്പ എടുക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മസാല ബോണ്ട്.
2019 ൽ ആണ് കിഫ് ബി മസാല ബോണ്ടിലൂടെ പണം സമാഹരിച്ചത്. സർക്കാരിൽ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് 5 വർഷം കൊണ്ട് ഈ പണം തിരിച്ചടച്ചു. മുതലും പലിശയും ഉൾപ്പെടെ തിരിച്ചടച്ചത് 3195 കോടി രൂപ.പലിശ മാത്രം 1045 കോടി . ജനത്തിൻ്റെ നികുതി പണം എടുത്ത് തോന്നിയ പോലെ ചെലവഴിക്കുന്നതിൻ്റെ പ്രകടമായ ഉദാഹരണമാണിത്.
വളരെ കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുന്ന സ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് 9. 723 ശതമാനം കൊള്ള പലിശക്ക് കിഫ് ബി മസാല ബോണ്ട് സമാഹരിച്ചത്.ലാവ്ലിൻ കമ്പനിയുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനം വഴി നടത്തിയ മസാല ബോണ്ട് സംസ്ഥാനത്ത് വൻ വിവാദമായി മാറി. മസാല ബോണ്ട് എടുക്കുന്നതിന് മുൻപ് കമ്പനി പ്രതിനിധികൾ കേരളത്തിൽ എത്തിയതും വിവാദമായി.
ഇവരുമായി നടത്തിയ യോഗത്തിൻ്റെ മിനിട്ട്സ് ആവശ്യപ്പെട്ടിട്ടുള്ള നിയമസഭ ചോദ്യത്തിന് പ്രസ്തുത യോഗത്തിൻ്റെ മിനിട്ട്സ് തയ്യാറാക്കിയിട്ടില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. മസാല ബോണ്ടിൻ്റെ മറ്റ് ഇടപാടുകളുടേയും പിണറായിയും സംഘവും ലണ്ടൻ യാത്ര നടത്തിയതിനുമായി 5 കോടി രൂപ ഖജനാവിൽ നിന്ന് പൊട്ടിച്ചു. 1045 കോടിയുടെ കൊള്ള പലിശ ധൂർത്തിൻ്റെ മറ്റൊരു വകഭേദമാണ്.ഖജനാവിലെ പണം ചോരുന്ന വഴികളും ധൂർത്തുകളും ആയി മലയാളം മീഡിയ ലൈവ് യാത്ര തുടരുന്നു.
One Comment