
News
ആരോഗ്യവകുപ്പിന്റെ 295.06 കോടിയുടെ പദ്ധതികൾ വെട്ടിക്കുറച്ച് ബാലഗോപാൽ
- കാൻസർ സെന്ററുകളുടെ പണവും വെട്ടിക്കുറച്ച് ധനവകുപ്പ്!
ആരോഗ്യ വകുപ്പിൻ്റെ പദ്ധതികൾ വ്യാപകമായി വെട്ടിക്കുറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. 295.06 കോടിയുടെ പദ്ധതികൾ ബാലഗോപാൽ വെട്ടിക്കുറച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യ വകുപ്പിലെ പദ്ധതി വിഹിതം സംബന്ധിച്ച് മാർച്ച് 3 ന് കെ.ബാബു എം എൽ എ നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിൻ്റെ മറുപടിയിലാണ് ബാലഗോപാൽ വെട്ടിക്കുറച്ച തുകയുടെ വിശദാംശങ്ങൾ വീണ ജോർജ് വെളിപ്പെടുത്തിയത്.
വെട്ടിക്കുറച്ച പ്രധാന പദ്ധതികൾ ചുവടെ
- തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിൻ്റെ പദ്ധതി വിഹിതം 73 കോടിയായിരുന്നു. ഇത് 36. 50 കോടിയായി കുറച്ചു.
- മലബാർ ക്യാൻസർ സെൻ്ററിൻ്റെ പദ്ധതി വിഹിതം 28 കോടിയായിരുന്നത് 14 കോടിയായി വെട്ടി കുറച്ചു
- കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻ്ററിൻ്റെ പദ്ധതി വിഹിതം 14.50 കോടിയായിരുന്നത് 9.30 കോടിയായി വെട്ടിക്കുറച്ചു.
- തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശിശുവികസന സെൻ്ററിന് പദ്ധതി വിഹിതം 2.58 കോടി ആയിരുന്നത് 1.88 കോടിയായി വെട്ടിക്കുറച്ചു.
- ഇംഹാൻസിൻ്റെ പദ്ധതി വിഹിതം 3 .60 കോടിയായിരുന്നത് 1.80 കോടിയായി വെട്ടി കുറച്ചു
- 11.50 കോടിയായിരുന്നു കേരള ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി വിഹിതം. ഇത് 8.56 കോടിയായി വെട്ടിക്കുറച്ചു.
- ഇ-ഹെൽത്ത് പ്രോഗാമിന് 27.60 കോടിയായിരുന്നു പദ്ധതി വിഹിതം. ഇത് 13.80 കോടിയായി വെട്ടിക്കുറച്ചു.
- ലഹരി വിമുക്ത കേന്ദ്രങ്ങൾക്ക് 1 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നത് 20 ലക്ഷമാക്കി വെട്ടി കുറച്ചു
- അർബുദ രോഗ പരിചരണ പരിപാടിക്ക് 2.50 കോടിയായിരുന്നു പദ്ധതി വിഹിതം. ഇത് 1.73 കോടിയായി വെട്ടിക്കുറച്ചു.
- സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിന് പദ്ധതി വിഹിതം 12 കോടി ആയിരുന്നു. ഇത് 8.96 കോടിയായി വെട്ടിക്കുറച്ചു.
- പകർച്ച വ്യാധികളല്ലാത്ത രോഗങ്ങളുടെ നിയന്ത്രണത്തിന് 11.93 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നത് 4.87 കോടിയായി വെട്ടി കുറച്ചു.
- തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിന് 3 കോടിയായിരുന്നു പദ്ധതി വിഹിതം. ഇത് 1.96 കോടിയായി വെട്ടിക്കുറച്ചു.
- ജില്ലാ ആശുപത്രികളിലെ പെയ്ൻ ആൻ്റ് പാലിയേറ്റിവ് കെയർ സെൻ്ററിന് 2 കോടിയായിരുന്നു പദ്ധതി വിഹിതം. ഇത് 96 ലക്ഷമായി വെട്ടിക്കുറച്ചു.
- മെഡിക്കൽ കോളേജുകളിലെ പെയിൻ & പാലിയേറ്റിവ് കെയർ കേന്ദ്രങ്ങൾക്ക് 1 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വെട്ടിക്കുറച്ചു.
- സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റെം സെൽ , മജ്ജ മാറ്റി വയ്ക്കലിന് 1.50 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വെട്ടിക്കുറച്ചു.
- സർക്കാർ മെഡിക്കൽ കോളേജുകളിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കൽ 29 കോടി പദ്ധതി വിഹിതം ഉണ്ടായിരുന്നു. ഇത് പൂർണ്ണമായും വെട്ടിക്കുറച്ചു.