
പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത് 97,578 രൂപ വരെ! 39 മാസത്തെ ഡി.ആർ കുടിശിക നിഷേധിച്ചതോടെയുള്ള നഷ്ടം ഇങ്ങനെ..
കുടിശിക നിഷേധിച്ച് 3 ശതമാനം ക്ഷാമ ആശ്വാസം അനുവദിച്ച കെ.എൻ. ബാലഗോപാലിന്റെ നടപടിയിലൂടെ പെൻഷൻകാർക്ക് ഉണ്ടായത് കനത്ത നഷ്ടം. 39 മാസത്തെ ക്ഷാമ ആശ്വാസ (Dearness Relief – DR) കുടിശിക നിഷേധിച്ച ബാലഗോപാലിന്റെ നടപടിയിലൂടെ 13,455 രൂപ മുതല്‍ 97,578 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെടുന്നത്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ജുഡീഷ്യല്‍ ഒഫീസേഴ്സ് ഇവർക്കെല്ലാം ക്ഷാമബത്ത / ക്ഷാമആശ്വാസം അനുവദിക്കുമ്പോള്‍ കുടിശിക പണമായി നല്കുന്ന ബാലഗോപാല്‍ സാധാരണ പെൻഷൻകാരുടെ കാര്യം വരുമ്പോള്‍ കുടിശിക നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചുവരുന്നത്.
2022 ജനുവരി മുതൽ ലഭിക്കേണ്ട 39 മാസത്തെ കുടിശികയാണ് നിഷേധിച്ചത്. 1.25 ലക്ഷം പെൻഷൻകാരാണ് കഴിഞ്ഞ 3 വർഷത്തിനിടയിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്.മിനിമം പെൻഷൻ 11,500 രൂപയും മാക്സിമം പെൻഷൻ 83,400 രൂപയുമാണ് പെൻഷൻകാർക്ക് ലഭിക്കുന്നത്.
അർഹതപ്പെട്ട 3 ശതമാനം ഡി.ആർ കുടിശിക (39 മാസത്തെ) നിഷേധിച്ചതിലൂടെ ഓരോ പെൻഷൻകാരനും നഷ്ടപ്പെട്ട തുക കണ്ട് പിടിക്കുന്നതിങ്ങനെ ( അടിസ്ഥാന പെൻഷൻ x 0.03 x 39). അടിസ്ഥാന പെൻഷൻ വ്യത്യാസപ്പെടുന്നത് അനുസരിച്ച് നഷ്ടത്തിന്റെ തോതിലും മാറ്റമുണ്ടാകും.
അടിസ്ഥാന പെൻഷൻ | 39 മാസത്തെ ഡി.ആർ കുടിശിക നഷ്ടം (രൂപയില്‍) |
11500 | 13455 |
15000 | 17550 |
20000 | 23400 |
25000 | 29250 |
30000 | 35100 |
35000 | 40950 |
40000 | 46800 |
45000 | 52650 |
50000 | 58500 |
55000 | 64350 |
60000 | 70200 |
65000 | 76050 |
70000 | 81900 |
75000 | 87750 |
80000 | 93600 |
83400 | 97578 |