
കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ മുറിവുണക്കാൻ ഇന്ത്യ. 2023 ഏകദിന ഫൈനലിന് ശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. ലോകക്രിക്കറ്റില്‍ ഓസീസിനോടൊപ്പം തന്നെ മികച്ച ടീം തന്നെയാണ് ഇന്ത്യയെന്ന് വീണ്ടും തെളിയിക്കാനുള്ള ഒരവസരം കൂടിയാണിത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 2.30ന് ദുബായ് ഇന്റർനാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മൽസരങ്ങളും വിജയിച്ച ഏക ടീമായ ഇന്ത്യ തികഞ്ഞ ആത്മ വിശ്വാസത്തോടെ ഓസ്ട്രേലിയൻ ടീമിനു മേൽ മികച്ച വെല്ലുവിളി ഉയർത്തും. ഗ്രൂപ്പ് ബിയിൽ നിന്നും ഒരു വിജവുമായി സെമിയിലെത്തുന്ന ഓസ്ട്രേലിയയുടെ ഒരു മത്സരം മഴകളിച്ചു ഫലമില്ലാതായപ്പോൾ മറ്റാരു മത്സരം മഴ കാരണം ഒരു പന്തു പോലും എറിയാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഐസിസി ടൂർണ്ണമെൻ്റിലെ റെക്കോഡ് റൺ ചെയ്സാണ് ഓസ്ട്രേലിയ നേടിയത്.
മൽസരം നടക്കുന്ന ദുബായ് ഗ്രൗണ്ടിൽ 250 നു മുകളിലുള്ള ഏത് സ്കോറും രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിനു കടുത്ത വെല്ലുവിളിയാകും. ഈ ടൂർണ്ണമെന്റിലെ തന്നെ കഴിഞ്ഞ മൂന്നുമൽസരങ്ങളിലും അത് കാണാൻ കഴിഞ്ഞതാണ്. വേഗത കുറഞ്ഞ ഔട്ട് ഫീൽഡും പന്ത് ബാറ്റിലേക്കെത്താൻ വൈകുന്നതും ബാറ്റർമാരെ വളരെയധികം കുഴയ്ക്കുന്ന കാര്യങ്ങളാണ്. ഇവിടുത്തെ ശരാശരി സ്കോർ 239 മാത്രമാണ്..
ചാമ്പ്യൻസ് ട്രോഫിയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളുടെയും വേദി ഇതുതന്നെയായിരുന്നതും അതിലെല്ലാം വൻ വിജയം നേടാൻ കഴിഞ്ഞതും ഇന്ത്യക്കുള്ള മുൻതൂക്കമായി എടുത്തു കാണിക്കുന്നുണ്ട്.
ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണ്ണമെൻ്റുകളിൽ ഇതുവരെ നാലു തവണ നേർക്കുനേർ ഈ ടീമുകൾ മത്സരിച്ചപ്പോൾ 2 വിജയങ്ങൾ ഇന്ത്യ നേടി, ഓസ്ട്രേലയ ഒരു വിജയം നേടിയപ്പോൾ ഒരു മത്സരം ഫലമില്ലാതെയായി.
ഓസീസിൻ്റെ മുൻനിര ബാറ്ററായ ട്രാവിസ് ഹെഡിന് ഇന്ത്യൻ സ്പിൻ ബോളിങ് നിരക്കെതിരെ മികച്ച ഹെഡ് – ടു – ഹെഡ് റെക്കോഡ് തന്നെയാണുള്ളത് സമീപകാലത്ത് . 2022 ൽ ഏകദിനത്തിലേക്ക് തിരിച്ചു വന്ന ട്രാവിസ് ഹെഡ് പവർ പ്ലേയിൽ ഏറ്റവും വേഗത്തിൽ സ്കോർ ചെയ്യുന്ന ബാറ്റർമാരിൽ ഒരാളാണ് എന്നു കൂടിയുള്ള കാര്യം എടുത്തു കാണിക്കുമ്പോൾ ഇന്ത്യക്ക് ഹെഡ് ഒരു തലവേദന തന്നെയാണ്.
ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ സെഞ്ചറി നേടിയ ജോൺ ഇംഗ്ലീസ്, സ്റ്റീവ് സ്മിത്ത്, കൂറ്റനടിക്കാരൻ ഗ്ലെൻ മാക്സ്‌വെൽ , അലക്സ് ക്യാരി, മാർണസ് ലെബുഷെയ്ൻ തുടങ്ങിയവരുടെ ഒരു മികച്ച ബാറ്റിംഗ് നിരയുമായാണ് ഓസീസ് സെമിയിലെത്തുന്നത്. ബോളിംഗിൽ ബെൻ ഡാർഷ്യൂസ്, സ്പെൻസർ ജോൺസൺ , ആദം സാംപ എന്നിവരും ശ്രദ്ധേയരാണ്.
ഇന്ത്യയ്ക്കു വേണ്ടി സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, പാകിസ്താനെതിരെ ഫോമിലേക്കുയർന്ന വിരാട് കോലി എന്നിവരെ നയിക്കുന്ന ക്യാപ്റ്റൻ രോഹിൽ ശർമയും ഉൾപ്പെടുന്ന ബാറ്റിംഗ് നിര അതിശക്തമാകുമ്പോൾ ആൾ റൗണ്ട് മികവിൽ അക്ഷർ പട്ടേൽ, ഹർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും മുഹമ്മദ് ഷമി നയിക്കുന്ന ബോളിംഗ് നിരയിൽ കുൽദീപ് യാദവ്, നിതീഷ് റാണ, ന്യൂസിലാൻ്റിനെതിരെ അഞ്ചുവിക്കറ്റ് പ്രകടനം കാഴ്‌ച വെച്ച വരുൺ ചക്രവർത്തിയും അണിനിരക്കും.
ഒന്നാം സെമി ഫൈനലിൽ അതിശക്തരായ രണ്ടു ടീമുകൾ തമ്മിൽ മത്സരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം അതജീവിക്കുന്ന ടീമിന് വിജയം നേടാനാകും. എന്തുതന്നെയായാലും ഇന്നൊരു പോരാട്ടം തന്നെ ക്രിക്കറ്റ് ലോകത്തിനു പ്രതീക്ഷിക്കാം