
മൻമോഹൻ സിങിന് വിട നൽകി രാജ്യം! സംസ്കാര ചടങ്ങിൽ പ്രധാനമന്ത്രിയുൾപ്പെടെ പ്രമുഖരുടെ നിര
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റിയ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് രാജ്യം വിടചൊല്ലി.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും മൻമോഹൻസിങിന് ആദരാഞ്ജലി അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരടക്കമുള്ള നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
രാവിലെ 11.45ന് നിഗംബോധ്ഘാട്ടിലാണ് അന്ത്യകർമങ്ങൾ നടന്നത്. മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽനിന്നും രാവിലെ എട്ടോടെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് എത്തിച്ച് പൊതുദർശനം പൊതുദർശനം പൂർത്തിയാക്കി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എംപി അടക്കമുള്ളവർ ആദരാജ്ഞലി അർപ്പിച്ചു.
#WATCH | Last rites of former Prime Minister #DrManmohanSingh performed at Nigam Bodh Ghat in Delhi.
— ANI (@ANI) December 28, 2024
(Source: DD News) pic.twitter.com/2dXTM9hxiX
അന്തിമോപചാരം അർപിക്കാൻ നേതാക്കളുടെയും പ്രവർത്തകരുടെയും നീണ്ടനിരയാണുണ്ടായിരുന്നത്. പൊതുദർശനത്തിനു ശേഷം വിലാപയാത്രയായി നിഗം ബോധ്ഘാട്ടിലെത്തിച്ചു. അവിടെ വെച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും അന്ത്യോപചാരം അർപ്പിച്ചു.

ഒരാഴ്ച രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തും ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. അന്ത്യകർമങ്ങൾക്കും സംസ്കാരത്തിനും ഒരേ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനുള്ള സ്ഥലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. സ്മാരകം നിർമിക്കാനുള്ള സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്.