
ഡി. ഗുകേഷ് ലോക ചാമ്പ്യൻ; ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചു
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻ്റ് മാസ്റ്റർ ഡി. ഗുകേഷിന് കിരീടം. പതിനെട്ടാം വയസ്സിലാണ് ഗുകേഷ് ലോക ചാമ്പ്യനാകുന്നത്. ഏഴര പോയിന്റുമായി ഗുകേഷ് കിരീടം സ്വന്തമാക്കി. വിശ്വനാഥൻ ആനന്ദിന് ശേഷം ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യൻ.
വാശിയേറിയ 14–ാം ഗെയിമിൽ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടമുറപ്പിച്ചത്. സമനിലയിലേക്കു പോകുമെന്ന തോന്നിച്ച മത്സരത്തിൽ ചൈനീസ് താരത്തിനു സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.

ഒന്നാം പോരാട്ടം ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം പോരിൽ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയിലായതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ നിർണായക ജയം ഗുകേഷ് സ്വന്തമാക്കി.
🇮🇳 Gukesh D is the 18th WORLD CHAMPION! 👏 🏆#DingGukesh pic.twitter.com/Cq9kEnKLzZ
— International Chess Federation (@FIDE_chess) December 12, 2024
എന്നാൽ 12-ാം റൗണ്ട് മത്സരത്തിൽ ഗുകേഷിനെ ലിറൻ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഗുഗേഷിനൊപ്പമെത്തിയത് (6-6). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.5-6.5).