ആദ്യം ഭീഷണി. പിന്നെ മാപ്പ്, സല്‍മാന്‍ഖാന് ഭീഷണി മുഴക്കിയ ആള്‍ മാപ്പ് പറഞ്ഞു

മുംബൈ: ബാബാ സിദ്ദിഖിന്റെ മരണ ശേഷം സല്‍മാനും വധഭീഷണി മുഴക്കിയ വ്യക്തി ഒടുവില്‍ മാപ്പ് പറഞ്ഞു. അഞ്ച് കോടി രൂപ നല്‍കണമെന്നും അ്‌ല്ലെങ്കില്‍ ജീവനെടുക്കുമെന്നുമായിരുന്നു സന്ദേശം അയച്ചയാളുടെ ഭീഷണി. ബാബാ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ഖാനും വസതിക്കും ഇരട്ടി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

ഫോണ്‍ സന്ദേശമയച്ചതിനാല്‍ ഐപി നമ്പര്‍ ട്രാക്ക് ചെയ്താണ് പോലീസ് പ്രതിയെ പിടികൂടാന്‍ നോക്കിയത്. എന്നാല്‍ ഭീഷണി അയച്ചയാല്‍ പിന്നീട് മാപ്പിരന്നാണ് പോലീസിനെ വിളിച്ചത്. തിങ്കളാഴ്ചയാണ് ട്രാഫിക് പോലീസിന്റെ വാട്ട്സ്ആപ്പ് ഹെല്‍പ്പ് ലൈനില്‍ ക്ഷമാപണ സന്ദേശം എത്തിയത്. ഭീഷണി സന്ദേശം അയച്ച അതേ മൊബൈല്‍ നമ്പറില്‍ നിന്നാണ് ക്ഷമാപണം അയച്ചതെന്ന് അന്വേഷണത്തില്‍ പോലീസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments