ജീവനക്കാരുടെ പ്രതിഷേധം കണ്ട് ഭയം ; എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ സ്ഥലം മാറ്റണമെന്നവശ്യപ്പെട്ടു

കണ്ണൂർ : എഡിഎമ്മിന്റ മരണത്തിന് പിന്നാലെ കണ്ണൂർ കളക്ടർക്ക് എതിരെ പ്രതിഷേധം ശക്തം. ഒടുവിൽ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ടർ. എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനു വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു എന്നാണ് വിവരം .

കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ ഈ തീരുമാനമെടുത്തത് എന്നാണ് സൂചന. കളക്ടർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മരണപ്പെട്ട എ ഡി എം ഭാര്യയോട് പറഞ്ഞതായി സി പി എം പത്തനംതിട്ട സെക്രട്ടറി രാവിലെ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാർ മാത്രമല്ല പൊതുജനവും ബി ജെ പി കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും തനിക്കെതിരാണെന്ന് കളക്ടർ മനസിലാക്കിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ കോൺ​ഗ്രസ് നേതാവ് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ അടക്കം വിവിധ പാർട്ടി നേതാക്കൾ കലക്ടർക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം മാറ്റം അപേക്ഷ നൽകിയെങ്കിലും തത്കാലം കണ്ണൂരിൽ തന്നെ തുടരാൻ ഉന്നതോദ്യോഗസ്ഥർ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് കളക്ടറുടെ അപേക്ഷ മടക്കിയതായാണ് വിവരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments