സാലറി ചലഞ്ചിൻ്റെ കണക്ക് പുറത്തുവിടാതെ CMDRF വെബ്സൈറ്റ്

CMDRF Kerala

തിരുവനന്തപുരം: സാലറി ചലഞ്ചിലൂടെ ലഭിച്ച പണത്തിന്റെ വ്യക്തമാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഉരുള്‍ പൊട്ടല്‍ ദുരന്തത്തിനിരയായ വയനാട് പുനരധിവാസത്തിനായാണ് സർക്കാർ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നത്.

അഞ്ച് ദിവസത്തെ ശമ്പളം സാലറി ചലഞ്ചിലൂടെ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഏകദേശം 52 ശതമാനം പേർ സാലറി ചലഞ്ചിൽ പങ്കെടുത്തു എന്ന വിവരവും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന് വെബ്‌സൈറ്റിൽ നിന്ന് വ്യക്തം.

വയനാട് ദുരന്ത പുനരധിവാസത്തിന് 364.52 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ ലഭിച്ചത്. പൊതുജനങ്ങളുടെ സംഭാവനയാണ് 364.52 കോടി എന്നും വെബ്‌സൈറ്റിൽ നിന്ന് വ്യക്തം. ഇതോടെയാണ് സാലറി ചലഞ്ചിൽ നിന്ന് ലഭിച്ച പണം എവിടെ എന്ന ചോദ്യം ഉയരുന്നത്. 1246.28 കോടി രൂപയാണ് സാലറി ചലഞ്ചിലൂടെ പ്രളയകാലത്ത് സമാഹരിച്ചത്.

സാലറി ചലഞ്ച്: പകുതിപ്പേര്‍ക്കും സമ്മതമില്ല

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകളിലെ പുനർനിർമാണത്തിനായി ജീവനക്കാർക്കിടയില്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് പ്രതീക്ഷിച്ച പിന്തുണയുണ്ടായില്ലെന്ന് സർക്കാർ വിലയിരുത്തല്‍. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രമാണ്. സാലറി ചലഞ്ചിലെത്തിയവർ കൂടുതലും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ, ഗഡുക്കളായോ നൽകാനുള്ള സമ്മതപത്രം നൽകാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നൽകേണ്ടത്. ഇതു വരെ നൽകിയത് 52 ശതമാനം പേർ മാത്രമാണെന്നാണ് അറിയുന്നത്. ഏഴാം തീയതി യോടെയാണ് ശമ്പള വിതരണ നടപടിക്രമങ്ങൾ പൂർത്തിയായത്.

ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ പകുതി തുക മാത്രമായിരിക്കും എത്തുക. അഞ്ചു ദിവസമെന്നത് നിർബന്ധമാക്കിയതോടെ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചിരുന്നു. സമ്മത പത്രം നൽകാത്തവരിൽ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സർക്കാർ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

4 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments