അഞ്ച് വർഷം തികച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളം കുടിപ്പിക്കുന്ന, ബിജെപിയുടെ മുസ്ലിം മുഖം ആരിഫ് മുഹമ്മദ് ഖാനുള്ള പുതിയ പദവിയെക്കുറിച്ച് ആകാംക്ഷ

Kerala Governor Arif Mohammad Khan

സംസ്ഥാനത്തെ സർക്കാരിനും സിപിഎമ്മിനും എന്നും തലവേദനയായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പദവിയിൽ ഇന്ന് അഞ്ചുവർഷം പൂർത്തിയാക്കുന്നു. പുതിയ ഗവർണറെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം രാഷ്ട്രപതി പുറപ്പെടുവിക്കുംവരെ ഇദ്ദേഹം പദവിയിൽ തുടരും.

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി എന്നിവർ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചു വർഷത്തിലധികമായി പദവിയിലുണ്ട്. നേരത്തേ ഉആരിഫ് മുഹമ്മദ് ഖാൻ പരാഷ്ട്രപതി പദവി ലക്ഷ്യമിട്ട് നീക്കം നടത്തിയെങ്കിലും നറുക്ക് വീണത് ജഗ്ദീപ് ധൻകറിനായിരുന്നു. രണ്ടാഴ്ച മുമ്പ് ഗവർണർ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും സന്ദർശിച്ചെങ്കിലും പദവിയിൽ തുടരുന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.

പിണറായി സർക്കാറിന് ഭരണ പ്രതിസന്ധി സൃഷ്ടിച്ചും സിപിഎമ്മുമായി നേരിട്ട് പോരാടിയുമാണ് ആരിഫ് മുഹമ്മദ് ഖാൻ വാർത്തകളിൽ ഇടംപിടിച്ചത്. പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെയായിരുന്നു ഗവർണർ ആദ്യം വെടിപൊട്ടിച്ചത്. പിന്നീട് കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനുള്ള സർക്കാർ സമ്മർദത്തിൽ ഗവർണർ ഇടഞ്ഞതും വാർത്തയായി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാറിനെ പ്രതിസന്ധിയിലാക്കി. നയപ്രഖ്യാപനത്തിൻറെ തുടക്കവും ഒടുക്കവും മാത്രം വായിച്ച് നിയമസഭയിൽനിന്ന് മടങ്ങി.

രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് ഡി.ലിറ്റ് നൽകാനുള്ള ഗവർണറുടെ താൽപര്യം സർക്കാർ നിർദേശത്തെ തുടർന്ന് കേരള സർവകലാശാല നിരസിച്ചതോടെ ഏറ്റുമുട്ടലിന് പരസ്യസ്വഭാവം വന്നു.

സർക്കാറിനെതിരെ രാജ്ഭവനിൽ ഗവർണർ വാർത്തസമ്മേളനം വിളിക്കുന്ന സാഹചര്യവുമുണ്ടായി. നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ട് സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ആയുധമാക്കി ഒമ്പത് വി.സിമാർക്ക് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഇതിൽ കാലടി, കണ്ണൂർ, ഫിഷറീസ് സർവകലാശാല വി.സിമാർക്ക് പദവി നഷ്ടമായി. വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരുന്ന രീതിയിൽ സെർച് കമ്മിറ്റി ഘടനമാറ്റിയുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ദീർഘനാൾ തടഞ്ഞുവെച്ചു. ഇതിനു പിന്നാലെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസാക്കി. അതിലും ഗവർണർ ഒപ്പിട്ടില്ല.

ബില്ലുകൾ കൂട്ടത്തോടെ തടഞ്ഞുവെച്ചതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ എത്തിയതോടെ ഇവ രാഷ്ട്രപതിക്ക് റഫർ ചെയ്യുകയായിരുന്നു. ഗവർണർ-സർക്കാർ പോരിൽ 11 സർവകലാശാലകളിൽ വി.സി നിയമനം മുടങ്ങി. കേരള, കാലിക്കറ്റ് സെനറ്റുകളിൽ സംഘ്പരിവാർ നോമിനികളെ ഗവർണർ തിരുകിക്കയറ്റിയതിനെതിരെ എസ്.എഫ്.ഐ ഗവർണറെ തെരുവിൽ തടയാനിറങ്ങിത് സംഘർഷമുണ്ടാക്കി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments