NationalNews

ജിഎസ്‌ടി പരിഷ്‌കാരം ; രാഹുൽ ഗാന്ധി പറഞ്ഞത് നടപ്പാക്കാൻ മോദി

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വൻ മാറ്റങ്ങൾ വരുന്നു. നിലവിലെ 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് സ്ലാബുകൾക്ക് പകരം ‘സ്റ്റാൻഡേർഡ്’, ‘മെറിറ്റ്’ എന്നിങ്ങനെ രണ്ട് പ്രധാന നിരക്കുകളുള്ള പുതിയ ഘടന കേന്ദ്ര ധനമന്ത്രാലയം നിർദ്ദേശിച്ചു. തിരഞ്ഞെടുത്ത ഏതാനും ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നിരക്കുകളും ഉണ്ടാകും. ഈ സാമ്പത്തിക വർഷം തന്നെ “അടുത്ത തലമുറ” ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇത് നിത്യോപയോഗ സാധനങ്ങളുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

​ജിഎസ്ടി നടപ്പാക്കിയപ്പോൾ കോൺഗ്രസ് ഉന്നയിച്ച ഏറ്റവും പ്രധാന ആക്ഷേപം നാല് തരം നികുതി സ്ലാബുകൾ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നതായിരുന്നു. വിലക്കയറ്റത്തിലൂടെ സാധാരണക്കാർക്കും, സങ്കീർണ്ണമായ നടത്തിപ്പിലൂടെ വ്യാപാരികൾക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. രാഹുൽ ഗാന്ധി പാർലമെന്റിനകത്തും പുറത്തും ഇതിനെതിരെ നിരന്തരം പോരാടിയിരുന്നു.

​ എട്ട് വർഷങ്ങൾക്ക് ശേഷം ജിഎസ്ടി ഘടന ലളിതമാക്കാൻ മോദി സർക്കാർ നിർബന്ധിതരായിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അന്നേ സ്വികരിച്ചിരുന്നുവെങ്കിൽ രാജ്യം നികുതി രംഗത്ത് കൂടുതൽ മുന്നോട്ട് പോകുമായിരുന്നു എന്ന് വിലയിരുത്തപ്പെടുന്നു.