KeralaNews

സ്കൂൾ അവധി: കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ 5 ജില്ലകളിൽ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നാളത്തേക്ക് (ജൂലൈ 17, വ്യാഴാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലും വെള്ളക്കെട്ട്, നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യം എന്നിവ കണക്കിലെടുത്തുമാണ് തീരുമാനം. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട്.

ജില്ല തിരിച്ചുള്ള അവധി അറിയിപ്പുകൾ:

  • കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയായിരിക്കും.
  • കണ്ണൂർ: സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
  • തൃശ്ശൂർ: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ (സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, മദ്രസകൾ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
  • വയനാട്: പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ, പിഎസ്‌സി പരീക്ഷകൾക്കും റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമല്ല.
  • കാസർകോട്: ജില്ലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ഡിപ്പാർട്ട്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.