
ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ; പണം അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഈ വെള്ളിയാഴ്ച (ജൂൺ 20) മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് പെൻഷനായി ലഭിക്കുക.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിനിടയിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ സർക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും, അതിന്റെ ഭാഗമായാണ് പെൻഷൻ വിതരണം കൃത്യമായി നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പെൻഷൻ വിതരണം: കണക്കുകൾ
- ഈ സർക്കാർ നാല് വർഷം കൊണ്ട് സാമൂഹ്യസുരക്ഷാ പെൻഷനായി ഇതുവരെ ചെലവഴിച്ചത് 38,500 കോടി രൂപയാണ്.
- 2016-21 കാലഘട്ടത്തിലെ ഒന്നാം പിണറായി സർക്കാർ, മുൻ യുഡിഎഫ് സർക്കാരിന്റെ 18 മാസത്തെ കുടിശ്ശിക ഉൾപ്പെടെ 35,154 കോടി രൂപ വിതരണം ചെയ്തിരുന്നു.
- കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് രണ്ട് പിണറായി സർക്കാരുകളും ചേർന്ന് ക്ഷേമപെൻഷനായി ആകെ നൽകിയത് 73,654 കോടി രൂപയാണ്.
- 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആകെ വിതരണം ചെയ്തത് 9,011 കോടി രൂപയായിരുന്നു.
നിലവിൽ ക്ഷേമ പെൻഷൻ 2 ഗഡുക്കൾ കുടിശികയാണ്. 3200 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ കുടിശികയായി നൽകാനുണ്ട്. ക്ഷേമ പെൻഷൻ നൽകുന്ന പെൻഷൻ കമ്പനിക്ക് 20000 കോടിയോളം രൂപയും സർക്കാർ നൽകാനുണ്ട്.
വളരെയധികം ബുദ്ധിമുട്ട് നേരിടുന്നവരാണ് ക്ഷേമ പെൻഷൻകാർ .യത്ഥാർത്ഥത്തിൽ ഒന്നാം തീയതി തന്നെ ഇവർക്ക് ക്ഷേമ പെൻഷൻ കൊടുക്കേണ്ടതാണ്. ക്ഷേമ പെൻഷൻ നേരത്തെ കിട്ടാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം എന്ന അവസ്ഥ