NewsPolitics

കാട്ടാനയുടേയും കടുവയുടേയും നടുവിൽ പിണറായി! നിലമ്പൂരിൽ ഭരണവിരുദ്ധ വികാരം ആളികത്തിച്ച് സതീശൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ അന്തിമ ഘട്ടത്തിൽ നിൽക്കുമ്പോൾ ഭരണ വിരുദ്ധ വികാരം ആളികത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിനെതിരെ അതിശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നു എന്ന് മനസിലാക്കി തന്നെയാണ് മുഖ്യമന്ത്രിയോട് 7 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

നിലമ്പൂരിൽ പ്രചരണ രംഗത്ത് മുഖ്യമന്ത്രി സജീവമായി ഉണ്ട്. ഇസ്രായേലും വെൽഫെയർ പാർട്ടിയും ഒക്കെയാണ് പിണറായിയുടെ പ്രചരണ വിഷയം. ഒമ്പത് വർഷം ഭരിച്ച സർക്കാരിന് വികസന നേട്ടങ്ങൾ എടുത്ത് പറയാൻ ഒന്നുമില്ലാതായതോടെയാണ് ഇസ്രായേലും വെൽഫെയർ പാർട്ടിയും പ്രചരണ വിഷയമാക്കി മാറ്റാൻ പിണറായി ശ്രമിക്കുന്നത്.

കുറിക്കുകൊള്ളുന്ന ചോദ്യങ്ങളാണ് സതീശൻ്റേത്. സമസ്ത ജന വിഭാഗങ്ങളേയും ബാധിക്കുന്ന ചോദ്യങ്ങൾ. മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് സതീശൻ്റെ ആവശ്യം. മറുപടി പറയാതിരുന്നാൽ ഓടിയൊളിച്ചു എന്ന പ്രതീതി ആകാം. പറയാൻ മറുപടി ഇല്ല എന്നതാണ് മുഖ്യമന്ത്രിയെ കുഴപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കാട്ടാനയുടേയും കടുവയുടേയും ഇടയിൽ പെട്ട പോലെയായി മുഖ്യമന്ത്രിയുടെ അവസ്ഥ.

സതീശൻ്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ:

  1. ആശമാരെ അപമാനിച്ചത് എന്തിന്?
  2. ധന പ്രതിസന്ധി തടയാൻ നടപടിയില്ലേ?
  3. SC/ST പ്ലാൻ ഫണ്ട് വെട്ടി കുറച്ചത് എന്തിന്?
  4. ദേശീയപാതാ വിഷയത്തിൽ പരാതിയില്ലേ?
  5. വന്യമൃഗ ശല്യം തടയാൻ എന്ത് ചെയ്തു?
  6. ലഹരി പ്രതിരോധിക്കാൻ നടപടിയില്ലേ?
  7. കർഷക പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്തു?