
മുഖ്യമന്ത്രിയുടെ ന്യൂയോർക്കിലെ ടൈം സ്ക്വയർ പ്രസംഗത്തിന് ഇന്ന് 2 വയസ്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ടൈം സ്ക്വയർ പ്രസംഗത്തിന് ഇന്ന് 2 വയസ്. അമേരിക്കൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് മുഖ്യമന്ത്രി ടൈം സ്ക്വയറിൽ പ്രസംഗിച്ചത്.രണ്ടര ലക്ഷം അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കും. ആയിരം പ്രവാസി മലയാളികള്‍ എത്തും എന്നൊക്കെയായിരുന്നു പ്രചരണം എങ്കിലും പരിപാടിക്ക് എത്തിയത് വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രം.
രണ്ടുകോടി രുപയാണ് പൊതുസമ്മേളനത്തിനു മാത്രമായി ചെലവ്. മുഴുവന്‍ പണവും നല്‍കി സ്പോണ്‍സര്‍ ചെയ്ത ഫാക്കാനാ പ്രസിഡന്റ് ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി തുടങ്ങിയത്. മുഖ്യമന്ത്രി പിണറായിയെ സ്വീകരിക്കാന്‍ ബല്ലി ഡാന്‍സിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കന്‍ വനിതകള്‍ എത്തിയത് കൗതുകമായി. കോവിഡ് കാലത്ത് അമേരിക്കയിലുള്ള മലയാളികള്‍ എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്താന്‍ ധൃതി കാട്ടിയതായി മുഖ്യമന്ത്രി ടൈം സ്വകയര്‍ പ്രസംഗത്തില്‍ പറഞ്ഞു.കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തില്‍ മാതൃകാ ഭരണമാണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്ന് ഗെയ്ല്‍, കെ-ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
പരിപാടി പൊളിഞ്ഞെങ്കിലും മുഖ്യമന്ത്രിക്ക് ഇരിക്കാൻ വേദിയിൽ നൽകിയ കസേരയും അതിലിരുന്ന മുഖ്യമന്ത്രിയും വൈറലായി.കേരളത്തില്‍ ഏറെ സുലഭവും പ്രചാരത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതുമായ ഇരുമ്പിന്റെ കസേരയാണ് വേദിയില്‍ ഇരിക്കാനായി പിണറായിക്ക് ഒരുക്കിയിരുന്നത്. വെള്ള പെയിന്റ് അടിച്ച കസേരയ്‌ക്ക് കൈകള്‍ വയ്‌ക്കാനുള്ള സൗകര്യം പോലുമുണ്ടായിരുന്നില്ല. പരിപാടി കഴിഞ്ഞ് വർഷം രണ്ട് തികഞ്ഞെങ്കിലും മുഖ്യമന്ത്രിയും ഇരുമ്പ് കസേരയും ഇപ്പോഴും ട്രോളുകളിലെ സൂപ്പർ സ്റ്റാർ ആണ്.