News

മുഹമ്മദ് റിയാസ് വിശ്വാസ്യത ഇല്ലാത്ത മന്ത്രി! ലഭിച്ച മാർക്ക് 3.75 , പിന്നിൽ എ.കെ. ശശീന്ദ്രൻ മാത്രം

ഒരു രാഷ്ട്രിയ നേതാവിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് ക്രഡിബിളിറ്റി അഥവാ വിശ്വാസ്യത.നാലാം വാർഷികത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർക്ക് എക്സ്പെർട്ട് കമ്മിറ്റിയെ വച്ച് ഇന്ത്യൻ എക്സ്പ്രസ് പത്രം ഇന്ന് മാർക്കിട്ടിരുന്നു. അതിലെ ഒരു പ്രധാന ഘടകമാണ് ക്രഡിബിളിറ്റി.

മന്ത്രി പി രാജീവ് ആണ് മാർക്കിൽ ഒന്നാം സ്ഥാനത്ത് വന്നത്. 10 ൽ 6.52 മാർക്കാണ് രാജീവിന് ലഭിച്ചത്. രാജീവിൻ്റെ ക്രഡിബിളിറ്റിക്ക് ലഭിച്ച മാർക്ക് 6.33 ഉം.രണ്ടാം സ്ഥാനം നേടിയ കെ.ബി ഗണേഷ്കുമാറിന് ലഭിച്ചത് 6.15 മാർക്ക്. ക്രഡിബിളിറ്റി സ്കോർ 5.33 ഉം.മൂന്നാം സ്ഥാനത്ത് എത്തിയത് കെ. കൃഷ്ണൻ കുട്ടിയും ബാലഗോപാലും. ഇരുവരുടെയും മാർക്ക് 5.92.കൃഷ്ണൻ കുട്ടിയുടെ ക്രഡിബിളിറ്റി 5.67 ഉം ബാലഗോപാലിൻ്റേത് 5.75 ഉം.

മുഖ്യമന്ത്രിക്ക് 5.83 മാർക്കാണ് ലഭിച്ചത്. ക്രഡിബിളിറ്റി 5.5 ഉം .റോഷി അഗസ്റ്റിൻ, എം.ബി രാജേഷ്, വാസവൻ, ശിവൻകുട്ടി, കെ. രാജൻ, പി. പ്രസാദ് എന്നിവരും 5 മാർക്ക് കടന്നു. ബാക്കി എല്ലാം ശോകമാണ്. രണ്ടാം പിണറായി സർക്കാരിൽ നല്ല മന്ത്രിമാർ ഇല്ലാത്തതാണ് ഭരണം മോശമാകാനുള്ള പ്രധാന കാരണമായി തുടക്കം മുതൽ ചൂണ്ടി കാണിക്കുന്നത് . അത് ശരിവയ്ക്കുന്നതാണ് മറ്റ് മന്ത്രിമാർക്ക് ലഭിച്ച മാർക്കും.

ടൂറിസവും മരാമത്തും – രണ്ട് പ്രധാന വകുപ്പുകൾ ലഭിച്ചെങ്കിലും പി.എ മുഹമ്മദ് റിയാസ് ലഭിച്ച മാർക്ക് 4.67 മാത്രമാണ്. റിയാസിൻ്റെ ക്രഡിബിളിറ്റിക്ക് ലഭിച്ചതാകട്ടെ 3.75 മാർക്കും. ക്രഡിബിളിറ്റിയിൽ റിയാസിന് താഴെ ഉള്ളത് എ.കെ. ശശീന്ദ്രൻ മാത്രമാണ്. 3.33 ആണ് ശശീന്ദ്രൻ്റെ ക്രഡിബിളിറ്റിക്ക് ലഭിച്ച മാർക്ക്.തൻ്റെ പിൻഗാമി ആയി പിണറായി ഉയർത്തി കൊണ്ട് വന്ന മരുമകൻ കൂടിയായ മുഹമ്മദ് റിയാസിന് വിശ്വാസ്യത ഇല്ലെന്ന് വ്യക്തമാക്കുന്ന ഫലമാണിത്.

പിണറായിയുടെ കാലം കഴിഞ്ഞാൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുക രാജീവും രാജേഷും ബാലഗോപാലും ആകും എന്ന വിലയിരുത്തലാണ് പൊതുസമൂഹത്തിൽ ശക്തമാകുന്നത്. മൂവരുടേയും മാർക്കും ക്രഡിബിളിറ്റിയും റിയാസിനേക്കാൾ ഏറെ മുന്നിലും.ഇതിനെ പിണറായി എങ്ങനെ നേരിടുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.