
പൗരപ്രമുഖരും ഭരണവിരുദ്ധ വികാരവും പിണറായിയെ തീർക്കും ! ആത്മവിശ്വാസത്തോടെ വി.ഡി. സതീശനും യുഡി എഫും
ഓരോ ദിനവും ജനങ്ങളിൽ നിന്ന് അകലുന്ന സർക്കാർ. നാലാം വർഷം ആഘോഷിക്കുന്ന പിണറായി സർക്കാർ ഓരോ ദിനവും ജനങ്ങളെ എങ്ങനെ വെറുപ്പിക്കാം എന്ന ഗവേഷണത്തിലാണ്.
കറൻ്റു ചാർജ് 6 പ്രാവശ്യം വർദ്ധിപ്പിച്ച സർക്കാരിനെ ജനങ്ങൾ എങ്ങനെ സ്നേഹിക്കും?. 2017, 2019, 2022, 2023, 2024, 2025 വർഷങ്ങളിലാണ് വൈദ്യുത ചാർജ് കുത്തനെ വർദ്ധിപ്പിച്ചത്.ഒന്നാം പിണറായി സർക്കാർ രണ്ട് തവണയും രണ്ടാം പിണറായി സർക്കാർ 4 തവണയും വൈദ്യുത ചാർജ് വർദ്ധിപ്പിച്ചു.3000 കോടി രൂപയാണ് ജനങ്ങളിൽ നിന്നും കറൻ്റ് ചാർജ് വർധന വഴി അധികമായി സർക്കാർ ഊറ്റിയത്.
വാട്ടർ ചാർജ്, ബസ് ചാർജ്, ബിൽഡിംഗ് ടാക്സ്, ഭൂനികുതി തുടങ്ങി ഒ.പി ടിക്കറ്റ് വരെ ഇരട്ടിയാക്കി.ബാലഗോപാലിൻ്റെ ഓരോ ബജറ്റും ജനങ്ങളെ എങ്ങനെ ഊറ്റാം എന്ന തരത്തിലെ ബജറ്റായിരുന്നു. വില കയറ്റം ഏറ്റവും കൂടുതൽ ഉള്ള രാജ്യത്തെ നമ്പർ വൺ സംസ്ഥാനവും കേരളം തന്നെ. ഒരു വശത്ത് വിലകയറ്റം, മറുവശത്ത് സർക്കാർ വക ചാർജ് വർധനയും. ജനം പൊറുതിമുട്ടിയില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.
2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം കണ്ട് സ്ഥാനാർത്ഥികൾ വരെ ഞെട്ടി എന്നാണ് റിപ്പോർട്ട്. പരമാവധി 15000 വോട്ടിന് ജയിക്കുമെന്ന് വിശ്വസിച്ച സ്ഥാനാർത്ഥി പോലും വിജയിച്ചത് ഒരു ലക്ഷം വോട്ടിന് മുകളിലാണ്.കോൺഗ്രസ് സംഘടന സംവിധാനം ദുർബലമെന്ന് പാടി കൊണ്ടിരുന്ന മാധ്യമ വിശാരദൻമാർ വരെ ഭൂരിപക്ഷം കണ്ട് ഞെട്ടി. തങ്ങളുടെ മേൻമയെക്കാൾ ഉപരി സർക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം ആണ് വിജയത്തിന് കാരണം കോൺഗ്രസ് നേതാക്കൾക്കും അറിയാം.
തോൽവിയിൽ നിന്ന് പാഠം പഠിക്കാതെ 15 കോടിയുടെ പിണറായി ഹോർഡിംഗ്സുമായി കേരളം മുഴുവൻ എൻ്റെ തല , എൻ്റെ ഫുൾ ഫിഗറുമായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുകയാണ്. നൂറു ദിവസമായി തുടരുകയാണ് ആശ സമരം. അവരെയൊന്നും കാണാതെ പൗര പ്രമുഖരെ മാത്രം കാണുകയാണ് മുഖ്യമന്ത്രി.പൗരപ്രമുഖരുമൊത്തുള്ള പിണറായിയുടെ യാത്രയിൽ ഏറ്റവും സന്തോഷിക്കുന്നത് കോൺഗ്രസാണ്. ഭരണ വിരുദ്ധ വികാരവും ഒപ്പം പൗരപ്രമുഖരും പിണറായിയോടൊപ്പം ചേരുമ്പോൾ യു.ഡി എഫിന് സർക്കാർ ഉണ്ടാക്കാൻ വളരെ എളുപ്പം.
1977 ആവർത്തിക്കും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിരന്തരം ആവർത്തിക്കുന്നതിൻ്റെ രഹസ്യവും മറ്റൊന്നല്ല.1977 ൽ കെ കരുണാകരൻ്റെ നേതൃത്വത്തിൽ 111 സീറ്റുകളിലാണ് യു ഡി എഫ് കേരളത്തിൽ അധികാരത്തിൽ എത്തിയത്. എൽഡിഎഫ് കിട്ടിയത് 29 സീറ്റ് മാത്രം.പിണറായി ഇങ്ങനെ തന്നെ ഭരണം തുടർന്നാൽ 1977 നേക്കാൾ തിളക്കമാർന്ന ജയം ആകും യു ഡി എഫിനെ കാത്തിരിക്കുന്നത്.