News

മെസി വരുമോ? സ്പോൺസർഷിപ്പ് കമ്പനി രൂപികരിച്ചിട്ട് വെറും 2 വർഷം ! കമ്പനിയുടെ പെയ്ഡ് അപ്പ് ക്യാപിറ്റൽ 10 ലക്ഷം

മെസിയെ കൊണ്ട് വരാമെന്ന് ഏറ്റ സ്പോൺസർഷിപ്പ് കമ്പനി രൂപികരിച്ചിട്ട് വെറും 2 വർഷം. 2023 ഏപ്രിൽ 26 നാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് രൂപികരിച്ചത്. 10 ലക്ഷം രൂപയാണ് ഈ കമ്പനിയുടെ പെയ്ഡ് അപ്പ് ക്യാപിറ്റൽ. എറണാകുളം ആസ്ഥാനമായുള്ള കമ്പനിയുടെ എം.ഡി ജോസ് ജോണും ഡയറക്ടർ മെൽബി ജോസും ആണ്.

മെസിയുടെ കേരളത്തിലെ വരവിൽ സംശയങ്ങൾ ഉയർന്നതോടെ കായിക പ്രേമികൾ ആശങ്കയിലാണ്.ഈ വർഷം ഒക്ടോബറിലോ , നവംബറിലോ മെസിയും അർജൻ്റിന ടീമും കേരളത്തിൽ കളിക്കാൻ എത്തുമെന്ന് പ്രഖ്യാപിച്ചത് കായിക മന്ത്രി വി. അബ്ദു റഹിമാൻ ആയിരുന്നു.

ഇപ്പോൾ അബ്ദു റഹിമാൻ കൈമലർത്തുകയാണ്. സർക്കാരിൻ്റെ കയ്യിൽ മെസിയെ കൊണ്ട് വരാൻ പണമില്ല. മെസിയെ കൊണ്ട് വരാമെന്ന് ഏറ്റത് സ്പോൺസർമാരായ റിപ്പോർട്ടറാണ് എന്നാണ് കായിക മന്ത്രിയുടെ ക്യാപ്സൂൾ.സ്പോൺസർ വിശദീകരണമായി രംഗത്ത് എത്തിയെങ്കിലും കായിക പ്രേമികൾ കലിപ്പിലാണ്.

സർക്കാരും അർജന്റീന ടീമും വലിയ സൗഹൃദത്തിലാണ്, ഇവിടെ കളിക്കാൻ അർജന്റീന ടീമിനും ആഗ്രഹമുണ്ട്. പണം അവിടെയെത്തിക്കഴിഞ്ഞാൽ അർജന്റീന ടീം ഇങ്ങെത്തും എന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ്റെ വിശദീകരണം.