Kerala Government News

ക്ഷാമബത്ത കുടിശിക: 2 ലക്ഷവും കടന്ന് പൊതുമരാമത്ത് ജീവനക്കാരുടെ നഷ്ടം

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനമായി ഉയർന്നതോടെ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങളാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പി.എ. മുഹമ്മദ് റിയാസ് ഭരിക്കുന്ന പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർക്കും ഈ നഷ്ടം സഹിക്കേണ്ടി വരുന്നുണ്ട്.

8735 ജീവനക്കാരാണ് പൊതുമരാമത്ത് വകുപ്പിൽ ഉള്ളത്. ഇവർക്ക് ക്ഷാമബത്ത കുടിശ്ശിക മൂലം വർഷം 49,680 രൂപ മുതൽ 2,06,496 രൂപ വരെയാണ് നഷ്ടം സംഭവിക്കുന്നത്. 23,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന സാധാരണ വർക്കർ മുതൽ 95,600 രൂപ അടിസ്ഥാന ശമ്പളമുള്ള എക്‌സിക്യൂട്ടീവ് എൻജിനീയർ വരെ ക്ഷാമബത്ത കുടിശികയുടെ ഇരകളാണ്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധികാരത്തിൽ വന്നതിന് ശേഷം മൂന്ന് ഗഡു ക്ഷാമബത്ത മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2021 ജനുവരി, ജൂലൈ, 2022 ജനുവരി മാസങ്ങളിലെ ക്ഷാമബത്തയാണ് മന്ത്രി അനുവദിച്ചത്. എന്നാൽ പ്രഖ്യാപിച്ച ഈ മൂന്ന് ഗഡു ക്ഷാമബത്തയുടെയും കുടിശ്ശിക ബാലഗോപാൽ നിഷേധിച്ചു. ഇത് മൂലം സർക്കാർ ജീവനക്കാർക്ക് 117 മാസത്തെ ക്ഷാമബത്തയാണ് നഷ്ടപ്പെട്ടത്. ഇടതുഭരണത്തിൽ 117 ഡിഎ കുടിശ്ശിക നിഷേധിച്ചതിലൂടെ മാത്രം ഓരോ ജീവനക്കാരനും 71760 രൂപ മുതൽ 520416 രൂപ വരെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക തുക പ്രൊവിഡൻറ് ഫണ്ടിൽ ലയിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ ബാലഗോപാൽ ധനമന്ത്രിയായ ശേഷം ഐഎഎസ്, ഐപിഎസ്, ജുഡീഷ്യൽ ഓഫീസർമാർക്ക് മാത്രമാണ് ക്ഷാമബത്തയുടെ കുടിശ്ശിക നൽകുന്നത്. 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയായതോടെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർക്ക് തസ്തികയും അടിസ്ഥാന ശമ്പളവും അനുസരിച്ച് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം താഴെക്കൊടുക്കുന്നു:

Name  of PostBasic PayAnnual Loss
Executive Engineer95600206496
Assistant Exective Engineer63700137592
Assiatant Engineer59300128088
Draftsman (Grade 1)59300128088
Divisional Account55200119232
Junior Superintendent51400111024
Head clerk50200108432
Manager4340093744
Selection Grade Typist3930084888
Draftman Grade 113740080784
Senior Clerk3560076896
UD Typist3560076896
Clerk3110067176
Driver3110067176
Butler2440052704
Caretaker2440052704
Officce Attendant2370051192
Watchman2370051192
worker2300049680