
കോളടിച്ച് കെ.എൻ. ബാലഗോപാൽ ! കഴിഞ്ഞ വർഷത്തേക്കാൾ 8276 കോടി കൂടുതൽ കടം എടുക്കാൻ കേന്ദ്ര അനുമതി
കേരളത്തിന് ഈ ഡിസംബർ വരെ 29529 കോടി കടം എടുക്കാം. ഇത് സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഡിസംബർ വരെ കടം എടുക്കാൻ അനുമതി ലഭിച്ചത് 21, 523 കോടി ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 8276 കോടി കൂടുതൽ ഇത്തവണ കടം എടുക്കാം എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.
സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തരോൽപാദനത്തിൻ്റെ 3 ശതമാനമാണ് ഒരു വർഷം കടം എടുക്കാൻ ആകുന്നത്. അതനുസരിച്ച് 39876 കോടിയാണ് കേരളത്തിൻ്റെ വായ്പ പരിധിയായി നിശ്ചയിച്ചത്. ഇതിന് പുറമേ വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള പ്രോൽസാഹനമായി അര ശതമാനം കൂടി അനുവദിക്കും.
കഴിഞ്ഞ തവണത്തേക്കാൾ 8276 കോടി കടം എടുക്കാൻ അനുമതി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കെ.എൻ. ബാലഗോപാലും ധനവകുപ്പും.6 ലക്ഷം കോടിയാണ് കേരളത്തിൻ്റെ കടബാധ്യത. നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ വഷളാക്കിയതിൻ്റെ പ്രധാന കാരണങ്ങളാണ്. നാലാം വാർഷികം ആഘോഷിക്കുന്നത് ഖജനാവിലെ 500 കോടി മുടക്കിയാണ്. ഇങ്ങനെയുള്ള നിരവധി ധൂർത്തുകളാണ് കടബാധ്യത 6 ലക്ഷം കോടിയിലേക്ക് ഉയർത്തിയത്.