News

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തണം: വിചിത്ര ആവശ്യവുമായി സിപിഎം സർവീസ് സംഘടന

തിരുവനന്തപുരം: സ്‌ഥിരം തസ്തികകളിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി സിപിഎം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ. പിഎസ്‌സി വഴിയുള്ള നിയമന രീതി തന്നെ വേണമെന്നു വാദിക്കുകയും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നിലപാട് എടുക്കുകയും ചെയ്തുന്നതാണ് പൊതുവേ സർവീസ് സംഘടനകളുടെ രീതി.

എന്നാൽ, 20ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദേശീയ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നോട്ടിസിലാണ് ഈ വിചിത്ര ആവശ്യം. പ്രസിഡന്റ് പി.ഹണിയുടെ പേരിലാണ് നോട്ടിസ് പുറത്തിറക്കിയിരിക്കുന്നത്.

സർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കവേ വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്‌ഥിരപ്പെടുത്താൻ നീക്കം നടക്കുകയാണ്. 10 വർഷമെങ്കിലും ജോലി ചെയ്തവരെയാണ് സ്‌ഥിരപ്പെടുത്താൻ നീക്കമുള്ളത്, ജല അതോറിറ്റിയിൽ ഇതിനുള്ള പട്ടിക തയാറാക്കി കഴിഞ്ഞു പല സ്ഥാപനങ്ങളും പട്ടിക തയാറാക്കുന്ന തിരക്കിലാണ്. പാർട്ടിയോട് അടുപ്പവും സ്വാധീനവുമുള്ളവർക്കാണ് സ്ഥിരനിയമനം നൽകാൻ ആലോചന ഒന്നാം പിണറായി സർക്കാരിന്റെ രീതിയിൽ സ്‌ഥിരപ്പെടുത്തൽ നീക്കം നടന്നെങ്കിലും ഹൈക്കോടതി ഇടപെട്ടതിനാൽ കേരള ബാങ്ക് അടക്കം പല സ്ഥാപനങ്ങളി ലും ഇതു യാഥാർഥ്യമായില്ല.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ ആവശ്യ ത്തിനെതിരെ ശക്തമായ എതിർ പ്പുമായി കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിലും ബിജെപി അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് രംഗത്തെത്തിയിട്ടുണ്ട്.