
പാക് സൈന്യം നാല് ദിവസം കൊണ്ട് കാലിയാകുമെന്ന് ശശി തരൂർ
ഇന്ത്യയുമായി ഒരു പൂർണ്ണ യുദ്ധം ഉണ്ടായാൽ പാകിസ്ഥാൻ സൈന്യത്തിന് തുടക്കം മുതൽ പിടിച്ചുനിൽക്കാൻ സാധിച്ചെന്ന് വരില്ലെന്ന് ശശി തരൂർ എംപി. പാക് സൈന്യത്തിന് നാല് ദിവസത്തിനുള്ളിൽ അവർക്ക് ഇന്ധനങ്ങള്‍ തീർന്ന് പോവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയും ഇന്ധനക്ഷാമം നേരിടുന്ന സൈന്യവും തകരുന്ന വിതരണ ശൃംഖലയും കൂടുതൽ പരിതാപകരമായ ചിത്രമാണ് നൽകുന്നത്.
പാകിസ്ഥാൻ സൈന്യം നിലവിൽ ഇന്ധനം, എണ്ണ, ലൂബ്രിക്കന്റുകൾ, ഭക്ഷ്യ റേഷൻ എന്നിവയുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രണ രേഖയിൽ വിന്യസിച്ചിരിക്കുന്ന പാക് സൈനികർ കുറഞ്ഞ റേഷനെയും ഇന്ധന വിഹിതത്തെയും കുറിച്ച് പരാതിപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
സൈനിക പരിശീലനങ്ങൾ ഇതിനോടകം കുറച്ചിട്ടുണ്ട്, വിതരണ ശൃംഖലകൾ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ, ഒരു പൂർണ്ണ യുദ്ധം ഉണ്ടായാൽ പാകിസ്ഥാന്റെ ഇന്ധനവും വെടിക്കോപ്പുകളും മൂന്നോ നാലോ ദിവസം മാത്രമേ നിലനിൽക്കൂ എന്ന് വിദഗ്ധർ വിലയിരുത്തുന്നു. 131 ബില്യൺ ഡോളറിലധികം വരുന്ന പാകിസ്ഥാന്റെ കടം സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ചില സൂചനകൾ നൽകുന്നുണ്ടെങ്കിലും, ഈ വീണ്ടെടുക്കൽ ദുർബലവും വ്യവസ്ഥാപിതവുമാണ്. ഐഎംഎഫിനെയും മറ്റ് വായ്പ നൽകുന്നവരെയും ആശ്രയിച്ചാണ് പാകിസ്ഥാന്റെ നിലനിൽപ്പ്. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയത് പാകിസ്ഥാന്റെ ജലവിതരണത്തെയും ബാധിക്കും.
ഇത് കാർഷിക മേഖലയെയും ഭക്ഷ്യക്ഷാമത്തെയും വർധിപ്പിക്കും. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിയുടെ അഭിപ്രായത്തിൽ, ഇന്ത്യയുമായി ഒരു യുദ്ധം നടത്താൻ പാകിസ്ഥാന് കഴിയില്ല. യുദ്ധം സാമ്പത്തിക സ്ഥിരതയെ തകർക്കുമെന്നും അന്താരാഷ്ട്ര വായ്പകൾ ലഭിക്കുന്നത് കുറയ്ക്കുമെന്നും മൂഡി മുന്നറിയിപ്പ് നൽകുന്നു.
യുദ്ധം ദാരിദ്ര്യം വർധിപ്പിക്കുകയും തൊഴിൽ നഷ്ടത്തിനും വിലക്കയറ്റത്തിനും കാരണമാകും. പാകിസ്ഥാന്റെ 37% ആളുകളും ദാരിദ്ര്യത്തിലാണ്. സിന്ധു നദീജല കരാർ റദ്ദാക്കുന്നത് ജലസേചനത്തെ ബാധിക്കുകയും കാർഷിക മേഖലയെ തകർക്കുകയും ചെയ്യും. ഭക്ഷ്യ വിതരണ ശൃംഖല തകരാറിലാകുകയും ഗോതമ്പ്, പഞ്ചസാര തുടങ്ങിയ അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകുകയും ചെയ്യും. യുദ്ധം അവസാനിച്ചാലും, അന്താരാഷ്ട്ര സഹായത്തെ ആശ്രയിച്ചുള്ള സാവധാനത്തിലുള്ള വീണ്ടെടുക്കൽ മാത്രമേ സാധ്യമാകൂ.