
ക്ഷാമബത്ത കുടിശിക: റവന്യു ജീവനക്കാരുടെ വാർഷിക നഷ്ടം 49,680 രൂപ മുതല്‍ 2,32,848 രൂപ വരെ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡി.എ.) കുടിശ്ശിക വർധിക്കുന്നതിൽ വ്യാപക പ്രതിഷേധം. നിലവിൽ 18 ശതമാനമായി ഉയർന്നിരിക്കുന്ന കുടിശ്ശിക മൂലം ഓരോ ജീവനക്കാരനും പ്രതിവർഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. റവന്യൂ വകുപ്പിലെ ജീവനക്കാരും ഈ ദുരിതം നേരിടുന്നുണ്ട്.
റവന്യൂ വകുപ്പിലെ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക 18 ശതമാനമായി ഉയർന്നതോടെ അവർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം 49,680 രൂപ മുതൽ 2,32,848 രൂപ വരെയാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം വർധിക്കുന്നതിന് അനുസരിച്ച് ഈ നഷ്ടവും ഉയരും. ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ സംസ്ഥാനത്തെ റവന്യു ജീവനക്കാർക്ക് ഒരു വർഷം ഉണ്ടാകുന്ന നഷ്ടം അറിയാം.. തസ്തിക, അടിസ്ഥാന ശമ്പളം, വാർഷിക നഷ്ടം എന്നീക്രമത്തിൽ
Post | Basic Salary | Annual Loss |
Deputy Collector | 107800 | 232848 |
Special Tahasildar | 56500 | 122040 |
Senior Superintendent | 51400 | 111024 |
Tahasildar | 50200 | 108432 |
Junior Superintendent | 50200 | 108432 |
Senior Clerk | 43400 | 93744 |
Revenue Inspector | 41300 | 89208 |
Village Officer | 39300 | 84888 |
U.D Typist | 37400 | 80784 |
L.D Typist | 35600 | 76896 |
Village Assistant | 26500 | 57240 |
Office Attendant | 23000 | 49680 |
ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധികാരത്തിൽ വന്ന ശേഷം മൂന്ന് ഗഡുക്കളായി ക്ഷാമബത്ത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഈ മൂന്ന് ഗഡുക്കളുടെയും കുടിശ്ശിക അനുവദിച്ചിട്ടില്ല. ഇത് ജീവനക്കാർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മുൻകാലങ്ങളിൽ ക്ഷാമബത്ത പ്രഖ്യാപിക്കുമ്പോൾ കുടിശ്ശിക തുക ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ (പി.എഫ്.) ലയിപ്പിക്കുകയാണ് പതിവ്. എന്നാൽ, ധനമന്ത്രി ബാലഗോപാൽ വന്നതിന് ശേഷം ഐ.എ.എസ്., ഐ.പി.എസ്., ജുഡീഷ്യൽ ഓഫീസർമാർക്ക് മാത്രമാണ് ക്ഷാമബത്ത കുടിശ്ശിക നൽകുന്നത് എന്നതും വിമർശനങ്ങള്‍ക്ക് കാരണമാകുന്നു.
2021 ജനുവരി, ജൂലൈ, 2022 ജനുവരി എന്നീ കാലയളവിലെ ക്ഷാമബത്തയാണ് ബാലഗോപാൽ അനുവദിച്ചത്. പ്രഖ്യാപിച്ച മൂന്ന് ഗഡു ക്ഷാമബത്തക്കും അർഹതപ്പെട്ട കുടിശിക ബാലഗോപാൽ നിഷേധിച്ചു. 117 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് ഇതുമൂലം നഷ്ടപ്പെട്ടത്. ഇത് സർക്കാർ ജീവനക്കാർക്കിടയിൽ അമർഷത്തിന് കാരണമായിട്ടുണ്ട്. കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.