CricketIPLSports

താളം തെറ്റിയ ചെന്നൈക്ക് ഇന്ന് നിർണായകം; വിജയം തുടരാൻ ലക്നൗ | IPL 2025 CSK Vs LSG

ഇൻഡ്യൻ പ്രീമിയർ ലീഗ് 2025, പൂർണ്ണമായും താളം തെറ്റി നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ലക്നൗ സൂപ്പർ ജയൻസിനെ നേരിടും. ലക്നൗവിന് ഇത് ഹോം മൽസരമാണ്.

വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന കഴിഞ്ഞ മൽസരത്തിൽ തീർത്തും നിരാശപ്പെടുത്തി ധോണിയുടെ നേതൃത്വം, ഇന്നത്തെ മൽസരത്തിൽ ഈ തുടർ തോൽവികൾക്ക് വിരാമമുണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ തികച്ചും ഫോമിലേക്ക് ഉയരാത്തത് ഇരു ക്യാംപിനും അത്ര ആശ്വാസകരമല്ല.

ലക്നൗവിന്റെ സൂപ്പർ ബാറ്റർ നിക്കോളാസ് പുരാൻ ഇതുവരെ തേടിയ 31 സിക്സുകൾ ചെന്നൈ ടീം മൊത്തത്തിൽ നേടിയ 32 സിക്സുകളുമായി വലിയ വ്യത്യാസമില്ല. ഓറഞ്ച് ക്യാപ് ഹോൾഡറാണ് നിക്കോളാസ് പൂരാൻ. അവസാന മൽസരങ്ങളിൽ തുടർച്ചയായി മൂന്നു വിജയങ്ങളുമായി ലക്നൗ ഇറങ്ങുമ്പോൾ ഐപിഎൽ ചരിത്രത്തിലാദ്യമായി അഞ്ചു തുടർ പരാജയങ്ങളുമായിട്ടാണ് ചെന്നൈ വരുന്നത്.

ചെന്നൈയുടെ മഹിഷ് പാതിരാണയ്ക്ക് നിക്കോളാസ് പൂരാനെതിരെ മികച്ച പ്രകടനമാണുള്ളത്, അഞ്ച് ഇന്നിംഗ്സിൽ നാലു തവണ വിക്കറ്റ് തളളിയിട്ടിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസുമായുള്ള അവസാന മൽസരത്തിൽ ഓപ്പണറുടെ റോളിലേക്ക് മാറിയ ഋഷഭ് പന്തിന് ഒരു ദീർഘ ഇന്നിംഗ്സ് കളിക്കാനായില്ല, ആദ്യ നാല് ഇന്നിംഗ്സുകളിൽ 80 സ്ട്രൈക്ക് റേറ്റിൽ 40 റൺസുകളാണ് നേടിയത്. ആർ അശ്വിൻ ഡെത്ത് ഓവറുകളിൽ 15 റൺസിനു മുകളിൽ വഴങ്ങുന്നുണ്ട്, നിക്കോളാസ് പൂരാനെ തിരെ മോശമല്ലാത്ത റെക്കോഡ് ഉണ്ട്.

ലക്നൗ ഏകനാ സ്റ്റേഡിയത്തിൽ സ്വിന്നർ മാർക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അവസാനം ഇവിടെ നടന്ന പത്തു മൽസരങ്ങളിൽ ആറെണ്ണവും വിജയിച്ചത് റൺ ചെയ്സിംഗിലൂടെയാണ്. കഴിഞ്ഞ മൽസരങ്ങളിലെല്ലാം പവർപ്ലേയിൽ 60 റൺസിനു മുകളിൽ ലക്നൗ നേടുന്നുണ്ട്. സ്പിന്നർമാർക്കതിരെ പത്തു റൺസിൻ്റെ റൺനിരക്കും ലക്നൗ കാത്തുസൂക്ഷിക്കുന്നു ഇത് ലീഗിലെ രണ്ടാമത്തെ മികച്ചതാണ്.
പക്ഷേ അവരുടെ 10.8 എന്ന പവർപ്ലേയിലെ ഇക്കണോമി നിരക്ക് മോശം പ്രകടനങ്ങളിൽ ലീഗിൽ രണ്ടാം സ്ഥാനം. ചെന്നൈയുടെ ഖലീൽ അഹമ്മദ് പവർ പ്ലേയിൽ നേടിയ 66 ഡോട്ട് ബോളുകൾ രണ്ടാ സ്ഥാനത്താണ്.