
കള്ള് ഷാപ്പുകളെ കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളാക്കും; ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കും; മദ്യനയത്തിന് അനുമതി
തിരുവനന്തപുരം: മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ലഹരിയുടെ ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പറഞ്ഞു. മയക്കു മരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടു വെക്കുന്നു. കുടുംബസമേതം എത്താൻ കഴിയുന്ന രീതിയിൽ കള്ളു ഷാപ്പുകളെ മാറ്റുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സ്‌കൂൾ തലത്തിലും ജില്ലാതലത്തിലും ഒക്കെയുള്ള ജാഗ്രതാ സമിതികൾ തുടർച്ചയായി യോഗം ചേർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്യും.
നേരത്തെ തന്നെ ഇതിനു മുമ്പുള്ള മദ്യനയങ്ങളിൽ സ്വീകരിച്ചു വന്ന ഒരു നിലപാട് കള്ള് ഷാപ്പുകളെ ആധുനികവൽക്കരിക്കുക നവീകരിക്കുക എന്നതാണ് പ്രാകൃതമായിട്ടുള്ള അവസ്ഥയിൽ നിന്ന് മാറ്റി കള്ളഷാപ്പുകൾ എല്ലാവർക്കും വരാൻ പറ്റുന്ന ഇടങ്ങളായിട്ട് കുടുംബസമേതം വരാൻ പറ്റുന്ന ഇടങ്ങളായിട്ട് മാറ്റുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന്റെ തനത് പാനീയമായി കള്ളിനെ മറ്റും. വിനോദസഞ്ചാര മേഖലകളിൽ ടോഡി പാർലർ തുടങ്ങും. ത്രീസ്റ്റാർ ഹോട്ടലുകൾക്ക് മുകളിലുള്ള ഹോട്ടലുകളിലാണ് അനുമതി നൽകുക. തൊട്ടടുത്ത കള്ള് ഷാപ്പുകളിൽ നിന്നും കള്ള് വാങ്ങാൻ അനുവദിക്കും.
വിനോദ് സഞ്ചാര വ്യാവസായിക മേഖലകളിൽ ത്രീസ്റ്റാറുകൾക്ക് മുകളിൽ ഉള്ള ഹോട്ടലുകളിൽ ഡ്രൈ ഡേ ദിവസങ്ങളിൽ പ്രത്യേക പരിപാടികൾ ഉള്ള ദിവസം മദ്യം വിളമ്പാൻ അനുമതി. പ്രത്യേക അനുമതി ഇതിനായി വാങ്ങണം. 50000 രൂപ ഫീസായി അടക്കണം. ലക്ഷദ്വീപിലേക്ക് മദ്യം കയറ്റി അയക്കാൻ അനുമതി നൽകി.
മദ്യ ഉപയോഗം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. എത്രയും പെട്ടെന്ന് നയം നടപ്പിലാക്കും. ജവാൻ മദ്യത്തിന്റെ ഉൽപാദനം വർദ്ധിപ്പിക്കും. മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.