
നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ് സുകുമാരന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കണമെന്ന് ആദായനികുതി വകുപ്പ്. ഈ സിനിമകളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹ നിർമ്മാതാവ് എന്ന നിലയിൽ 40 കോടിയോളം രൂപ വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. ഇമെയിൽ മുഖേനെയാണ് നോട്ടീസ് അയച്ചിരിക്കുന്നത് നേരിട്ടോ അല്ലാതെയോ ഈ കാര്യങ്ങൾ ബോധിപ്പിക്കണം എന്നതാണ് ഐടി വിഭാഗം പറയുന്നത്.
മാർച്ച് 29 നാണ് കൊച്ചി ആദായനികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥിരാജിന് നോട്ടീസ് പോയിരിക്കുന്നത് അതിൽ പ്രധാനമായും പറയുന്നത് വരുന്ന ഏപ്രിൽ 29 നകം ചില കാര്യങ്ങൾ വിശദീകരിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോൾഡ്, ജനഗണമന, കടുവ ഈ മൂന്ന് സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു പക്ഷേ അഭിനേതാവ് എന്ന നിലയിൽ പണം വാങ്ങിയിരുന്നില്ല മറിച്ച് കോ പ്രൊഡ്യൂസർ എന്ന നിലയിൽ പണം വാങ്ങിയിട്ടുണ്ട് അപ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വിശദീകരിക്കേണ്ടത് എന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്.