
ഇന്ത്യൻ പ്രിമിയർ ലീഗ് 2025 സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ബാഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്ന സ്വാമി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് ബഗ്ലൂരിനെ തകർത്തത്. ബോളിംഗി ൽ ഗുറാത്തിനു വേണ്ടി മുൻ ബാഗ്ലൂർ താരം മുഹമ്മദ് സിറാജ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ജോസ് ബട്ട്ലർ അർധസെഞ്ച്വറി നേടി.
ബാഗ്ലൂരിന്റെ 169 റൺസുകൾ പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിൽ മറികടന്നു.
ആദ്യ ബാറ്റിംഗിൽ ബാഗ്ലൂരിന്റെ മുൻനിര ബാറ്റർമാരെ തകർത്തെറിയാൻ ഗുജറാത്ത് ബോളർമാർക്കായി. ഇന്നിംഗ്സിന്റെ രണ്ടാം ഓവറിൽത്തന്നെ കിംഗ് കോലിയെ പുറത്താക്കി അർഷാദ് ഖാൻ വിക്കറ്റ് വേട്ട തുടങ്ങി, മൂന്നാം ഓവറിൽ ദേവദത്ത് പഠിക്കലിനെ പുറത്തക്കിയ സിറാജിനെ അഞ്ചാം ഓവറിൽ ഫിൽ സോൾട്ട് ഒരു പടുകൂറ്റൻ സിക്സറിനു പറഞ്ഞിയെങ്കിലും തൊട്ടടുത്ത പന്തിൽത്തന്നെ ബോൾഡാക്കി സിറാജ് പകരം വീട്ടി. മധ്യ നിരയിൽ ലിയാം ലിവിഗ്സ്റ്റൺ നേടിയ 54 റൺസ്, ജിതേഷ് ശർമ നേടിയ 33, വാലറ്റത്ത് ടീം ഡേവിഡിന്റെ 32 റൺസകൾ ചേർന്നാണ് 169 എന്ന ടോട്ടലിൽ ബാഗ്ലൂർ എത്തിയത്.
മികച്ച ഇക്കണോമിയിൽ പന്തെറിഞ്ഞ സിറാജും സായ് കിഷോറും യഥാക്രമം മൂന്നും രണ്ടും വിക്കറ്റുകൾ വീതം നേടി. പ്രസിദ് കൃഷ്ണ , അർഷദ് ഖാൻ, ഇശാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഗുജറാത്തിൻ്റെ മികച്ച ബോളിംഗ് നിര നൽകിയ അവസരങ്ങൾ ഫീൽഡിംഗ് യൂണിറ്റ് മുതലാക്കാത്തത് ബാഗ്ലൂരിന് പ്രതീക്ഷിച്ചതിലും കൂടുതലായി 30 റൺസെങ്കിലും നേടിക്കൊടുത്തു. ചിന്നസ്വാമി സ്റ്റേഡിയവും ബാഗ്ലൂർ ബാറ്റിംഗ് നിരയെയും നന്നായിട്ടറിയുന്ന മുഹമ്മദ് സിറാജ് മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. തകർത്തടിച്ചു കൊണ്ടിരുന്ന ലിയാം ലിവിംഗ്സ്റ്റണെ പുറത്താക്കിയതും പത്തൊൻപതാം ഓവറിൽ വളരെ പിശുക്കുക്കാട്ടിയതും ഇതിനു മകുടോദാഹരണങ്ങളാണ്.

രണ്ടാം ബാറ്റിംഗില്‍ ഓപ്പണർ സായ് സുദർശൻ 36 പന്തിൽ 49 റൺസുകളും തകർത്തടിച്ച ജോസ് ബട്ലർ 39 പന്തിൽ 73 റൺസുകളും ചേർത്തു. അഞ്ചു ബൗണ്ടറികളും 6 സിക്സും ഉൾപ്പെട്ടതായിരുന്നു ബട്ലരുടെ ഇന്നിംഗ്സ്. ഷെർഫെയ്ൻ റൂഥർ ഫോർഡ് മുപ്പത്തു റൺസുകളുമായി പുറത്താകാതെ നിന്നു. 14 റൺസെടുത്ത ക്യാപ്റ്റൻ ഗില്ലിനെ ഭുവനേശ്വർ കുമാറാണ് പുറത്താക്കിയത്. മുഹമ്മദ് സിറാജാണ് പ്ലേയർ ഓഫ് ദി മാച്ച്