
- മുംബൈ ഇന്ത്യൻസ് താരോദയം വീണ്ടും
ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതുമുഖ താരങ്ങളെ കണ്ടെത്തുന്നതിലും പരിശീലിപ്പിച്ചു പ്രതിഭകളാക്കുന്നതിലും പ്രത്യേക കഴിവുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ ആദ്യ മൂന്നു മൽസരങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ അത്തരത്തിൽ രണ്ടു വിസ്മയ താരങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് മുംബൈ. ചെന്നൈക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഇംപാക്ട് പ്ലെയർ ആയി ഇറക്കിയ മലയാളി താരം വിഘ്‌നേഷ് പൂത്തൂർ മൂന്നു വിക്കുകൾ നേടി അത്ഭുതപെടുത്തി അതും വമ്പനടിക്കാരായ ചെന്നൈ ബാറ്റർമാരെ .
"Ashwani showed us what (playing for) the MI badge means!" – HP 💙
— Mumbai Indians (@mipaltan) April 1, 2025
The left-arm pacer won the Dressing Room Best Bowler award for his 4/24 in his debut match 🙇♂🏅#MumbaiIndians #PlayLikeMumbai #TATAIPL pic.twitter.com/2tEwSuHeBZ
ഇന്നലെ വീണ്ടും മറ്റൊരു താരം അരങ്ങേറ്റ മൽസരത്തിൽ വിസ്മയം സൃഷ്ടിച്ചിരിക്കുന്നു മുംബൈ ഇന്ത്യൻസിനു വേണ്ടി, 23 കാരൻ അശ്വനി കുമാർ. മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ വാംഘഡെ സ്റ്റേഡിയത്തിൽ കൊൽക്കത്തക്കെതിരെ നടന്ന മൽസരത്തിൽ 3 ഓവറുകളിൽ 24 റൺസുകൾ മാത്രം വഴങ്ങിയാണ് അശ്വനി കുമാർ 4 വിക്കറ്റുകൾ വീഴ്ത്തിയത്. തന്റെ ആദ്യ പന്തിൽത്തന്നെ എതിർ ടീം ക്യാപ്റ്റൻ അജിങ്ക്യ രഹാനയ പുറത്താക്കിയാണ് താരം തന്റെ വരവറിയിച്ചത്. തുടർന്ന് മികച്ച ഫിനിഷർ ബാറ്റർമാരായ റിങ്കു സിംഗ്, മനീഷ് പാണ്ഡേ, ആന്ദ്രെ റസ്സൽ എന്നിവരെയും പുറത്താക്കി.
ഇടം കൈയ്യൻ സീമറായ അശ്വനി കുമാർ നേടിയ രണ്ടു വിക്കുക ക്ലീൻ ബൗൾഡിങ്ങിലൂടെ ആയിരുന്നു, മനീഷ് പാണ്ഡേയുടെയും ആന്ദ്രെ റസ്സലിന്റെയും.മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ് ബാറ്റർമാരെ കുഴക്കിയ താരം പേസർ സത്യനാരായണ രാജുവിന പകരമായിട്ടാണ് ഇന്നലെ ടീമിൽ ഇടം പിടിച്ചത്.
കഴിഞ്ഞ വർഷത്തെ മെഗാതാര ലേലത്തിൽ മുപ്പത് ലക്ഷം രൂപയ്ക്കാണ് മുംബൈ ഇൻഡ്യസ് അശ്വനി കുമാറിനെ സ്വന്തമാക്കിയത്. മൽസരത്തിനു മുന്നെ നടന്ന പരിശീലനത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത് അദ്ദേഹത്തെ പ്ലേയിംഗ് ഇലവനിലേക്ക് തിരഞ്ഞെടുക്കാൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്, അതിനാൽ ഹോം മൽസരത്തിൽ പരിഗണിക്കുകയായിരുന്നു.
റസ്സലിന്റെ വിക്കറ്റ് എടുത്ത രീതിയെ പ്രത്യേകം പ്രശംസിച്ച ഹർദ്ദിക് പാണ്ഡ്യ ക്വിന്റൺ ഡീ കോക്കിനെ പുറത്താക്കാൻ അശ്വനി കുമാർ എടുത്ത ക്യാച്ചിനെയും പ്രത്യേകം പ്രശംസിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ മത്സരത്തിൽത്തന്നെ നാലു വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ അശ്വനി കുമാർ തന്റെ അരങ്ങേറ്റത്തിൽ തന്നെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി.