
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അധികം ആരാധക വൃന്തമുള്ള ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. മുംബൈക്കൊപ്പം ഐപിഎൽ ചരിത്രത്തിൽത്തന്നെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാർ ആയ ടീം. ഏതു മികച്ച സ്കോറും പിന്തുടരാനും ചെറിയ സ്കോറിൽ എതിർടീമിനെ പിടിച്ചു കെട്ടാനും കെൽപ്പുള്ളവർ എന്നിങ്ങനെയുള്ള ചരിത്രമുള്ളവരാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം.
ഇന്നലെ നടന്ന ബാഗ്ലൂരിനെതിരെയുള്ള മൽസരത്തിൽ ഇതെല്ലാം കാറ്റിൽപ്പറത്തി ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്നതായിരുന്നു ചെന്നൈയുടെ പ്രകടനം ഫലമോ 2008 സീസണിനു ശേഷം ചെപ്പൊക്ക് സ്റ്റേഡിയത്തിൽ ബാഗ്ലൂരിനെതിരെ ആദ്യ തോൽവി.
197 റൺസുകൾ പിന്തുടർന്ന ടീമിൽ മുൻനിര ബാറ്ററായ രചിൻ രവീന്ദ്രയല്ലാതെ മറ്റു കളിക്കാർ നിരുത്തരവാദിത്വത്തിൽ ബാറ്റ് വീശി രണ്ടക്കം കടക്കാൻ കഴിയാതെ പോയി. തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് റൺറേറ്റ് കുറയാതെ നോക്കാൻ രചിൻ രവീന്ദ്രയ്ക്കുമായില്ല.
രവീന്ദ്ര ജഡേജ, ശിവം ദുബൈ , ആർ അശ്വിൻ എന്നിവർ പൊരുതി നോക്കിയെങ്കിലും ആദ്യ പത്തോവറുകളിൽ റൺനിരക്ക് കുറഞ്ഞത് വിജയത്തിനു തടസ്സമായി. അവസാന ഓവറുകളിൽ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി തകർത്തടിച്ചു എങ്കിലും വിജയത്തിന് അത് ഒരു ഫാക്ടർ അല്ലാതായി, പരാജയഭാരം കുറയ്ക്കാനായി എന്നതു മാത്രമായിരുന്നു നേട്ടം. ഈ റൺചേസിംഗിൽ ധോണി ക്രീസിൽ വന്ന പൊസിഷൻ ലേറ്റ് ആയതും വിജയം അകലെയാക്കി.
ഒരു പക്ഷേ ആദ്യ നിരയിൽ ബാറ്റിംഗിനിറങ്ങി വൻ ഹിറ്റുകൾ ധോണി നേടി മികച്ച റൺ റേറ്റ് നേടാൻ കഴിഞ്ഞാൽ മധ്യനിരയിലെയും വാലറ്റത്തിലെയും ബാറ്റർമാക്ക് അമിത സമ്മർദ്ദം ഒഴിവാക്കി സ്വതസിദ്ധ ശൈലിയിൽ ബാറ്റ് ചെയ്യാൻ കഴിയും.
മാച്ച് വിന്നിംഗ് ഇന്നിംഗ്സുകൾ ഒന്നും തന്നെ ചെന്നെ ബാറ്റിംഗ് നിരയിൽ കാണാൻ കഴിഞ്ഞില്ല എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.
ടോസ് നേടിയ ചെന്നൈ തങ്ങളുടെ സ്പിൻ ബോളിംഗ് നിരയെ വിശ്വസിച്ചാണ് ആദ്യം ബോളിംഗ് തിരഞ്ഞെടുത്തത്, സാധാരണയായി പിച്ചിൽ നിന്നും ലഭിക്കുന്ന സപ്പോർട്ട് കിട്ടാതെ പോയതും അവർക്ക് വിനയായി. തികച്ചും ബിഗ് ഹിറ്റർമാരുടെ അഭാവം ചെന്നൈയെ അലട്ടുന്നതായി ഇന്നലത്തെ മൽസരം കണ്ട ആരാധകരിൽ ഉളവാക്കുന്നുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും തിരിച്ചു വരാൻ കെൽപ്പുള്ള ടീമാണ് ചെന്നൈ സൂപ്പർകിംഗ്സ് എന്നുള്ളത് ഇനിയുള്ള മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചേക്കും എന്നുള്ളതാണ് ആരാധക പ്രതീക്ഷ.