
വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പള പരിഷ്കരണ കുടിശിക അനുവദിച്ചു
വി.എസ്. അച്യുതാനന്ദൻ്റെ പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പള പരിഷ്കരണ കുടിശിക അനുവദിച്ചു. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് വി.എസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായിരുന്നപ്പോൾ ഒപ്പം ഉണ്ടായിരുന്ന പേഴ്സണൽ സ്റ്റാഫംഗങ്ങൾക്കാണ് ശമ്പള പരിഷ്കരണ കുടിശിക അനുവദിച്ചത്.
8.64 ലക്ഷമാണ് ശമ്പള പരിഷ്കരണ കുടിശികയായി അനുവദിച്ചത്. ഈ മാസം 22 ന് 8.64 ലക്ഷം അധിക ഫണ്ടായി അനുവദിക്കുക ആയിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് കെ.എൻ. ബാലഗോപാൽ തുക അനുവദിച്ചത്.
2016 ൽ പിണറായി മുഖ്യമന്ത്രിയായതോടെ വി.എസ്. അച്യുതാനന്ദന് വേണ്ടി ഒരുക്കിയ കസേരയാണ് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ കസേര. 10 കോടിയോളം രൂപ ഭരണ പരിഷ്കാര കമ്മീഷന് വേണ്ടി ചെലവായി. രണ്ടാം പിണറായി സർക്കാരിൽ ഈ കസേരക്ക് വേണ്ടി എ.കെ. ബാലനും തോമസ് ഐസക്കും കണ്ണ് വച്ചെങ്കിലും പിണറായി വഴങ്ങിയില്ല എന്നും വാർത്തകളുണ്ടായിരുന്നു. പേഴ്സണൽ സ്റ്റാഫിലെ രാഷ്ട്രീയ നിയമനക്കാർക്കാണ് ശമ്പള പരിഷ്കരണ കുടിശിക അനുവദിച്ചത്.
