
ലോകകപ്പ് യോഗ്യത മൽസരത്തിൽബ്രസീലിനെ തകർത്ത് അർജൻ്റിന. 4-1 നാണ് അർജൻ്റിന ബ്രസീലിനെ തകർത്തത്.
തോൽവിയോടെ പോയിൻ്റ് നിലയിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീൽ നാലാം സ്ഥാനത്തേക്ക് പതിച്ചു.അൽവാരസ് , ഫെർണ്ണാണ്ടസ്, അലിസ്റ്റർ, സിമിയോണി എന്നിവർ അർജൻ്റിനക്കായി ഗോൾ നേടി. മെസിയുടെ അഭാവത്തിൽ തകർപ്പൻ ഓൾ റൗണ്ട് പ്രകടനമാണ് അർജൻ്റിന കാഴ്ച വച്ചത്.
ബ്രസിലിനെ ഏക ഗോൾ 26 ആം മിനിട്ടിൽ കുൻഹ നേടി. ആദ്യ പകുതിയിൽ അർജൻ്റിന 3-1 ന് മുന്നിട്ട് നിന്നിരുന്നു. കളി തുടങ്ങി നാലാം മിനിട്ടിൽ തന്നെ അൽവാരസിലൂടെ അർജൻ്റിന മുന്നിലെത്തി.
നിലയുറപ്പിക്കും മുൻപെയുള്ള ഗോളിൻ്റെ ആഘാതത്തിൽ നിന്ന് ഒരു ഘട്ടത്തിലും ബ്രസിലിന് കരകയറാൻ കഴിഞ്ഞില്ല. നെയ്മറെ പോലൊരു കളിക്കാരൻ്റെ അഭാവം ബ്രസിലിനെ തളർത്തി എന്നതാണ് വസ്തുത.
31 പോയിൻ്റോടെ അർജൻ്റിന ലാറ്റിനമേരിക്കൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇക്വഡോർ (23), ഉറുഗ്വേ (21) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.