
ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് പിഎസ്‌സി നിയമനം പാടില്ലെന്ന് ധനവകുപ്പ്: ചെലവ് ചുരുക്കാൻ കർശന നിർദേശങ്ങൾ
ചെലവ് നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സർക്കാർ. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ കരാർ നിയമനം മാത്രമേ പാടുള്ളൂ, ഡ്രൈവർമാരെ പുനർവിന്യസിക്കണം, വകുപ്പുകളുടെ സെമിനാർ, ശില്പശാല ചെലവുകൾ ബഡ്ജറ്റ് വിഹിതത്തിന്റെ 50% ൽ കൂടാൻ പാടില്ല തുടങ്ങിയവ ഉൾപ്പെടെ കർശന നിർദ്ദേശങ്ങളുമായി സർക്കുലർ ധനകുപ്പ് പുറത്തിറക്കി
ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യമാകുന്ന ഘട്ടത്തിൽ മാത്രമേ ഇത്തരം ഓഫീസുകളിൽ പ്രസ്തുത തസ്തികകളിൽ വരുന്ന ഒഴിവുകൾ നികത്തുവാൻ പാടുള്ളൂ. അപ്രകാരം ഒഴിവുകൾ നികത്തുന്നത് കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നാണ് നിർദേശം. ഇതോടുകൂടി ഈ തസ്തികകളിലേക്ക് പി.എസ്.സി വഴി ഇനിയൊരു നിയമനം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
സർക്കാർ നിർദേശങ്ങള്‍ ഇങ്ങനെ:
- സർക്കാർ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങൾ/ ബോർഡുകൾ/ ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങൾ/ സ്വയംഭരണ സ്ഥാപനങ്ങൾ/ ഭരണഘടനാ സ്ഥാപനങ്ങൾ/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതാണ്. ഓരോ ഓഫീസ്/സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്കു മാത്രമായും ബന്ധപ്പെട്ട ഓഫീസുകളുടെ നിയന്ത്രണാധികാര പരിധിയ്ക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കുന്നുവെന്ന കാര്യം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തേണ്ടതാണ്. മേൽ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടികൾ കൈക്കൊള്ളുന്നതാണ്.
- ഒരു കാരണവശാലും ചിലവുകൾ ബജറ്റ് വിഹിതം അധികരിക്കുവാൻ പാടുള്ളതല്ല. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അധിക അനുവദിക്കുന്നത് ധനപുനർവിനിയോഗം (റീ അപ്രോപ്രിയേഷൻ) മാത്രമായിരിക്കണം. വഴി
- തനത് ഫണ്ട് ഉള്ള ഗ്രാന്റ്‌റ് ഇൻ എയിഡ് സ്ഥാപനങ്ങൾക്ക് തുടർന്ന് നോൺ പ്ലാൻ ഗ്രാന്റ് വിഹിതം അനുവദിക്കുന്നത് ടി സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ സ്ഥിതി വിലയിരുത്തിയ ശേഷം ഞലീൌൃരല ഴമു നികത്തുന്നതിന് വേണ്ടി മാത്രമായിരിക്കണം. കൂടാതെ, സ്വന്തമായി റവന്യൂ വരുമാനമുള്ള ഗ്രാന്റ്- ഇൻ- എയിഡ് സ്ഥാപനങ്ങൾ Resource gap നികത്തുന്നതിന് സർക്കാർ ഗ്രാന്റുകള്‍ മാത്രം ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് വായ്പ അടക്കമുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
- വിവിധ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പല കാരണങ്ങളാൽ വാഹനങ്ങൾ ഇല്ലാത്തതു മൂലം ജോലിയില്ലാതെ തുടരുന്ന ഡ്രൈവർമാരെ അതാത് വകുപ്പുകൾക്ക് കീഴിലെ ഓഫീസുകളിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് പകരമായി പുനർവിന്യസിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്. 6303 മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പുനർവിന്യാസം
- വിവിധ വകുപ്പുകൾക്ക് കീഴിൽ വർഷങ്ങളായി തുടർന്നു കൊണ്ടിരിക്കുന്നതും എന്നാൽ നിലവിലെ പദ്ധതി/പ്രൊജക്ടുകൾ സാഹചര്യത്തിൽ ആവശ്യമില്ലാത്തതുമായ കണ്ടെത്തി ഇത്തരം പദ്ധതി/പ്രൊജക്ടുകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ വകുപ്പ് തലത്തിൽ സ്വീകരിക്കേണ്ടതാണ്. ഈ നടപടികൾ ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതാണ്.
- വിവിധ സർക്കാർ വകുപ്പുകൾ/ സർക്കാർ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കായി സെമിനാറുകൾ, മേളകൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയുടെ ചിലവുകൾ പരിപാടികൾക്കായി അതാത് സാമ്പത്തിക വർഷത്തിൽ അനുവദിച്ചിട്ടുള്ള ബജറ്റ് വിഹിതത്തിന്റെ 50% – ൽ അധികരിക്കുവാൻ പാടുള്ളതല്ല.
- ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള ഓഫീസുകളിൽ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അനിവാര്യമാകുന്ന ഘട്ടത്തിൽ മാത്രമേ ഇത്തരം ഓഫീസുകളിൽ പ്രസ്തുത തസ്തികകളിൽ വരുന്ന ഒഴിവുകൾ നികത്തുവാൻ പാടുള്ളൂ. അപ്രകാരം ഒഴിവുകൾ നികത്തുന്നത് കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.
- സാങ്കേതിക വിദ്യയുടെ അഭൂതപൂർവമായ വളർച്ചയുടെ വെളിച്ചത്തിൽ, സർക്കാർ സേവനങ്ങൾ, കെ.എസ്.ഇ.ബി. ലിമിറ്റഡ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ സേവനങ്ങൾ എന്നിവയുടെ ഭാഗമായുള്ള പേയ്‌മെന്റുകൾ ഓൺലൈൻ സംവിധാനം വഴി അടയ്ക്കുവാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഇത്തരം ആവശ്യത്തിനായുള്ള സർക്കാരിന്റെ പരമ്പരാഗതമായ പ്രത്യേക കൗണ്ടർ സംവിധാനങ്ങൾ നിലവിൽ തുടരുന്നത് സാമ്പത്തികമായി ഉചിതമായി കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കുന്നതിനും ടി സ്ഥാപനങ്ങളിലെ ജീവനക്കാരെ അതാത് മാതൃവകുപ്പുകളിലേയ്ക്ക് തിരികെ പ്രവേശിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
- നിലവിലുള്ള മറ്റ് വ്യയ നിയന്ത്രണ ഉത്തരവുകൾ മേൽ ഭേദഗതികളോടെ നിലനിൽക്കുന്നതാണ്.
മേൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് എല്ലാ വകുപ്പ് സെക്രട്ടറിമാരും വകുപ്പ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണ്.
One Comment