CricketSports

ഐസിസി ചാമ്പ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ചരിത്ര വിജയം

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2025 ൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 5 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. അതും ഐ.സി.സി ഏകദിന ടൂർണമെന്റിലെ റെക്കോർഡ് റൺ ചെയ്സിംഗിലൂടെ.

ലഹോറിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറുകൾ തീർന്നപ്പോൾ 8 വിക്കെറ്റ് നഷ്ടത്തിൽ 351 റൺസ് നേടി. ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ടൂർണമെന്റുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കണ്ടെത്തിയ ഡെൻ ബക്കറ്റ് 143 പന്തുകളിൽ നിന്നും 165 (17 ഫോറും 3 സിക്സും) റൺസ് നേടി.

78 പന്തുകൾ നേരിട്ട ജോ റൂട്ട് 4 ബൗണ്ടറികളുടെ അകമ്പടിയോടെ 68 റൺസ് സംഭാവന ചെയ്തു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ബെന്‍ ഡ്വാര്‍ഷ്യൂസ് 3 വിക്കറ്റും ആദം സാമ്പ മാർണ്ണസ്‌ ലേബുഷൻ എന്നിവർക്കു 2 വിക്കെറ്റ് വീതവും കിട്ടി.

റൺ ചെയ്‌സിനിറങ്ങിയ ഓസ്ട്രേലിയയുടെ രണ്ടു വിക്കറ്റുകൾ 4.1 ഓവറുകൾക്കുള്ളിൽ നഷ്ടപ്പെട്ടു,മൂന്നാം വിക്കെറ്റ് പോകുമ്പോൾ സ്കോർ 122 എന്ന നിലയിലായിരുന്നു. 136 ശേഷം ഒന്നിച്ച ജോഷ് ഇന്ഗ്ലീസ് – അലക്സ്‌ ക്യാരി അഞ്ചാം വിക്കെറ്റ് കൂട്ടുകെട്ട്
41.1 ഓവറിൽ 282 റൺസിലേക്കെത്തിക്കാൻ കഴിഞ്ഞു.

തുടർന്നു ക്രീസിലെത്തിയ ഗ്ലെൻ മാക്സ്വെൽ നോടൊപ്പം ഇംഗ്ലണ്ട് സ്കോർ മറികടക്കുമ്പോൾ പുറത്താകാതെ ജോഷ് ഇന്ഗ്ലീസ് 122 (86 പന്തുകൾ, 8 ബൗണ്ടറികളും 6 സിസ്റുകളും)റൺസ് നേടികഴിഞ്ഞിരുന്നു. പതിനഞ്ചു പന്തുകൾ ബാക്കിയുഉണ്ടായിരുന്നപ്പോഴാണ് അഞ്ചു വിക്കറ്റിന്റെ ഈ വിജയം. ജോഷ് ഇന്ഗ്ലീസ് പ്ലയെർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *