
ഇംഗ്ലണ്ടിന് 357 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 356 റൺസ് എടുത്തു.
ഇന്ത്യക്കായി ഓപ്പണിംഗ് ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ (112) സെഞ്ച്വറി നേടി. വീരാട് കോലി (52), ശ്രേയസ് അയ്യർ (78) , കെ. എൽ. രാഹുൽ (40) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ച വച്ചു.
കഴിഞ്ഞ മൽസരത്തിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് (1) തിളങ്ങാൻ ആയില്ല. ഇംഗ്ലണ്ടിനായി റാഷിദ് 4 വിക്കറ്റ് നേടി.
മാർക്ക് വുഡ് (2) വിക്കറ്റ് നേടിയപ്പോൾ അറ്റ്കിൻസൺ , റൂട്ട്, മഹമൂദ് എന്നിവർ ഓരോ വിക്കറ്റും നേടി. 3 മൽസരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ 2- 0 ത്തിന് മുന്നിലാണ്.
ഈ മൽസരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആണ് ഇന്ത്യയുടെ ശ്രമം. നാണക്കേട് ഒഴിവാക്കാൻ ഈ മൽസരം ജയിക്കാൻ ഇംഗ്ലണ്ടും ശ്രമിക്കും.