
ഇന്ത്യ ഇംഗ്ലണ്ട് ട്വൻ്റി 20 യിലെ അവസാന മൽസരം നാളെ വൈകുന്നേരം മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വച്ച് നടക്കും. ഇന്നലെ നാലാമത്തെ മൽസരത്തിൽ ജയിച്ചതോടെ ഇന്ത്യ പരമ്പര കരസ്ഥമാക്കി.
അഞ്ച് മൽസര പരമ്പരയിൽ ഇന്ത്യ 3-1 ന് മുന്നിലാണ്. നാളത്തെ മൽസരവും കൂടി ജയിച്ച് പരമ്പര അധികാരികമായി കരസ്ഥമാക്കാനാവും ഇന്ത്യയുടെ ശ്രമം.
കഴിഞ്ഞ മൽസരത്തിൽ കളിക്കാതിരുന്ന സ്റ്റാർ പേസർ മുഹമ്മദ് ഷമി ടീമിൽ തിരിച്ചെത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഷമി ടീമിൽ ഉണ്ട്. നാളത്തെ മൽസരത്തിൽ ഷമിക്ക് അവസരം നൽകി ഫോമിലേക്ക് ഉയർത്താനാകും ശ്രമം.
വൻ പ്രതീക്ഷകളുമായി കളത്തിലിറങ്ങിയ സഞ്ജു സാംസൺ എല്ലാ മൽസരങ്ങളിലും നിരാശപ്പെടുത്തി. 26, 5, 3, 1 എന്നിങ്ങനെയാണ് സഞ്ജുവിൻ്റെ സ്കോർ . ആർച്ചറിന് മുന്നിൽ 3 തുടർച്ചയായി 3 പ്രാവശ്യം ദയനിയമായി കീഴടങ്ങുകയായിരുന്നു സഞ്ജു. ഇന്നലെ സഞ്ജുവിനെ പുറത്താക്കിയത് മഹമൂദ് ആയിരുന്നു.
ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും സഞ്ജു സാംസൺ ഇന്നലെ ദയനിയ പ്രകടനമാണ് കാഴ്ച വച്ചത്. പത്തൊമ്പതാം ഓവറിലെ മൂന്നാം പന്തിൽ ഓവർടണിൻ്റെ ക്യാച്ച് സഞ്ജു നഷ്ടപ്പെടുത്തി. ഓവർടണിൻ്റെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് വരുൺ ചക്രവർത്തിക്ക് എടുക്കാവുന്ന ക്യാച്ചായിരുന്നു. വരുണിനെ ശ്രദ്ധിക്കാതെ സഞ്ജു ക്യാച്ചെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഭീഷണിയാകുമായിരുന്ന ഓവർടണിനെ ഹർഷിത് റാണ ക്ലീൻ ബാൾഡ് ചെയ്തതോടെയാണ് ഇന്ത്യ വിജയ തീരത്തിൽ എത്തിയത്.
വളരെ മോശം ഫോമിൽ ആണെങ്കിലും സഞ്ജു നാളത്തെ മൽസരത്തിലും ടീമിൽ ഉണ്ടാകും. ഓപ്പണറായി അഭിഷേക് ശർമയോടൊപ്പം സഞ്ജുവാകും ഇറങ്ങുക. ഈ മൽസരത്തിലും തിളങ്ങാനായില്ലെങ്കിൽ സഞ്ജുവിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് കടുപ്പമാകും.
ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ആണ് സഞ്ജുവിനെ പോലെ ഫോമിലെത്താത്ത മറ്റൊരു താരം. അതുകൊണ്ട് തന്നെ സൂര്യകുമാർ യാദവിനും നാളെ നിർണായകമാണ്.