ക്ഷാമബത്ത 3 % പ്രഖ്യാപിച്ച് ഹേമന്ത് സോറൻ; DA, DR കുടിശിക ഇല്ലാത്ത സംസ്ഥാനമായി ജാർഖണ്ഡ്

ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത. ക്ഷാമബത്ത 3 ശതമാനം പ്രഖ്യാപിച്ച് ഹേമന്ത് സോറൻ്റെ ജാർഖണ്ഡ് സർക്കാർ. ഇതോടെ 50 ശതമാനം ക്ഷാമബത്ത 53 ശതമാനമായി ഉയർന്നു.

2024 ജൂലൈ മുതൽ ഡിസംബർ വരെയുള്ള 6 മാസത്തെ ക്ഷാമബത്ത കുടിശികയും അനുവദിച്ചിട്ടുണ്ട്. പെൻഷൻകാർക്ക് 3 ശതമാനം ക്ഷാമ ആശ്വാസവും ( Dearness Relief) പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷാമ ആശ്വാസം ഇതോടെ 53 ശതമാനമായി ഉയർന്നു. 2024 ജൂലൈ മുതലുള്ള 6 മാസത്തെ ക്ഷാമ ആശ്വാസ കുടിശികയും പെൻഷൻകാർക്ക് ലഭിക്കും.

30 ലക്ഷത്തോളം ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം കിട്ടുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു ഇതോടെ ക്ഷാമ ബത്തയും ക്ഷാമ ആശ്വാസവും കുടിശിക ഇല്ലാത്ത സംസ്ഥാനമായി ജാർഖണ്ഡ് മാറി.

ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. 19 ശതമാനമാണ് കേരളത്തിൽ കുടിശിക . 2021 ലെ പ്രഖ്യാപിച്ച ക്ഷാമബത്തക്ക് ആകട്ടെ കെ.എൻ. ബാലഗോപാൽ കുടിശികയും നൽകിയില്ല. 78 മാസത്തെ കുടിശികയാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഇത് മൂലം നഷ്ടപ്പെട്ടത്.

ഡി.എ. വർദ്ധനവിനു പുറമേ, സംസ്ഥാന സർക്കാർ പെൻഷൻകാർക്ക് ഡിയർനസ് റിലീഫ് (ഡി.ആർ.) 3% വർദ്ധിപ്പിച്ച് 53% ആക്കിയതായി പ്രഖ്യാപിച്ചു. ഇത് പെൻഷൻകാർക്ക് അധിക സാമ്പത്തിക ആശ്വാസം നൽകുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.

കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് ഡി.എ. ഉയർത്താൻ നീക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ജാർഘണ്ഡിന്റെ പ്രഖ്യാപനം. വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനിടയിൽ സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക സഹായം മെച്ചപ്പെടുത്തുന്നതിന്റെ ശൂഭസൂചനയായാണ് ജീവനക്കാർ ഇതിനെ വിലയിരുത്തുന്നത്.

തെരഞ്ഞെടുപ്പ് വാഗ്ദാനം ഉടനടി പാലിച്ച് ഹേമന്ദ് സോറൻ

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സർക്കാർ ജീവനക്കാർക്ക് ഉറപ്പു കൊടുത്തിരുന്നതാണ് ക്ഷാമബത്തയുടെ വർദ്ധനവ്. വീണ്ടും അധികാരത്തിലേറെ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത പാലിക്കാൻ ജാർഖണ്ഡ് സർക്കാരിന് സാധിച്ചു.

സാധാരണ തസ്തികകളിൽ ജോലി ചെയ്യുന്ന തങ്ങളുടെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ ജാർഖണ്ഡ് സർക്കാർ വർഷം തോറും ഏകദേശം 16,000 കോടി രൂപ അനുവദിക്കുന്നുണ്ട്. വിവിധ വകുപ്പുകളിൽ സംസ്ഥാനത്ത് നിലവിൽ 5,33,737 അംഗീകൃത തസ്തികകളുണ്ട്, അതിൽ 1,83,016 തസ്തികകൾ നികത്തപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി ഹേമന്ത് സോറൻ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ ഊന്നിപ്പറഞ്ഞു, “ജാർഖണ്ഡിന്റെ മികച്ച ഭാവിക്ക് ദൂരദർശിയായ മനോഭാവത്തോടെ മുന്നേറാൻ ഞങ്ങൾ തയ്യാറാണ്.” പുതുവർഷം അടുക്കുമ്പോൾ, ഡി.എ. വർദ്ധനവ് സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും സമയോചിതമായ സാമ്പത്തിക പ്രചോദനം നൽകുന്നു, അടുത്ത വർഷം അവരുടെ സാമ്പത്തിക ക്ഷേമത്തിന് സംഭാവന നൽകുന്നു.

ജാർഖണ്ഡ് മന്ത്രിസഭയുടെ യോഗത്തിൽ മറ്റ് 10 പ്രധാന നിർദ്ദേശങ്ങളും പാസാക്കി. പ്രധാനപ്പെട്ട പദ്ധതികളിൽ ഹസാരിബാഗിലെ വിനോബാ ഭാവേ സർവ്വകലാശാല (വി.ബി.യു.) ക്യാമ്പസിൽ മൾട്ടി-ഡിസിപ്ലിനറി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (എം.ഇ.ആർ.യു.) സ്ഥാപിക്കുന്നതിന് 99.56 കോടി രൂപ ഗ്രാന്റ് നൽകുന്നതിന് ഭരണപരമായ അംഗീകാരം നൽകി. ഈ പദ്ധതി പ്രധാൻ മന്ത്രി ഉച്ഛതർ ശിക്ഷാ അഭിയാൻ (പി.എം.-യു.ഷ.എ.) ന്റെ ഭാഗമാണ്, സംസ്ഥാനത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Girish PT
Girish PT
1 month ago

Good. He seems to be an apt desciple of Karanabhoothan who could even supersede his Guruji.

Last edited 1 month ago by Girish PT
Girish PT
Girish PT
1 month ago

Good. He seems to be an apt desciple of Karanabhoothan who could even supersede his Guruji. Now let us wait for his guruji’s reaction and action on this.