
ഐ പി എല്ലിൽ 4500 റൺസ് കടന്ന പതിനാലാമത്തെ ബാറ്റ്സ്മാൻ ആയി സഞ്ജു സാംസൺ.ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 16 പന്തില്‍ ഓരോ ബൗണ്ടറിയും സിക്സും നേടി 20 റണ്‍സുമായി മടങ്ങുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഐപിഎല്ലില്‍ 4500 റണ്‍സ് ക്ലബില്‍ സഞ്ജു ഇടംപിടിച്ചു.
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത് വീരാട് കോലിയാണ്. സമീപ ഭാവിയിൽ ഒന്നും കോലിയുടെ റെക്കോഡിന് കോട്ടം തട്ടില്ല. അത്ര ഉയരത്തിലാണ് കോലി. 254 മൽസരത്തിൽ നിന്ന് 8094 റൺസ് ആണ് കോലിയുടെ സമ്പാദ്യം. ശിഖർ ധവാൻ (6769), രോഹിത് ശർമ (6636), ഡേവിഡ് വാർണർ ( 6565) , സുരേഷ് റെയ്ന ( 5528) , ധോനി ( 5273), ഡി വില്ലേഴ്സ് (5162) , ക്രിസ് ഗെയ്ൽ (4965), റോബിൻ ഉത്തപ്പ ( 4952), ദിനേശ് കാർത്തിക്ക് ( 4842), അജിൻഹ രഹാനേ (4716), കെ എൽ രാഹുൽ (4698), ഡ്യു പ്ലെസി ( 4650) എന്നിവരാണ് കോലിക്ക് പിന്നിൽ. സഞ്ജു 4518 റൺസുമായി പതിനാലാം സ്ഥാനത്താണ്.
ഇന്നത്തെ മൽസരത്തിൽ സഞ്ജുവിന് തിളങ്ങാൻ സാധിച്ചില്ലെങ്കിലും ചെന്നെക്കെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 182 റണ്‍സ് അടിച്ചു. ടീം സ്കോര്‍ നാല് റണ്‍സില്‍ നില്‍ക്കേ യശസ്വി ജയ്‌സ്വാള്‍ പുറത്തായതോടെ ക്രീസിലെത്തിയ നിതീഷ് റാണ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്ത് രാജസ്ഥാന് തുണയായി. റാണ 36 ബോളുകളില്‍ 81 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 28 പന്തുകളില്‍ 37 നേടി.