
ആയുർവേദ/ആയുഷ് ഡോക്ടർമാർക്ക് മെഡിക്കൽ ഡോക്ടർമാരുമായി സമത്വം ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അക്കാദമിക് യോഗ്യതകളിലെയും ബിരുദ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന്റെ നിലവാരത്തിലെയും ഗുണപരമായ വ്യത്യാസം കണക്കിലെടുത്താണ് ഉത്തരവ് പാസാക്കിയത്.
‘കേരള സംസ്ഥാനത്ത് സേവനം അനുഷ്ഠിക്കുന്ന ആയുർവേദ അല്ലെങ്കിൽ ആയുഷ് ഡോക്ടർമാർക്ക്, അക്കാദമിക് യോഗ്യതകളിലെയും ബിരുദ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന്റെ നിലവാരത്തിലെയും ഗുണപരമായ വ്യത്യാസം കണക്കിലെടുത്ത്, മെഡിക്കൽ ഡോക്ടർമാരുമായി സമത്വം ആവശ്യപ്പെടാനാവില്ലെന്ന് ഞങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുകയാണെന്നാണ് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല് ഭുയൻ ബെഞ്ച് വ്യക്തമാക്കിയത്.
ഗുജറാത്ത് സർക്കാരും ഡോ. പി.എ. ഭട്ട് കേസിലെ വിധിപ്രസ്താവങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ബെഞ്ചിന്റെ പരാമർശങ്ങൾ. അലോപ്പതി ഡോക്ടർമാരെയും പ്രാദേശിക വൈദ്യശാസ്ത്ര ഡോക്ടർമാരെയും തുല്യ വേതനത്തിന് അർഹരായ തുല്യ ജോലി ചെയ്യുന്നവരായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ആയുഷ് മന്ത്രാലയത്തിലെ സിസിആർഎഎസിന്റെ ജീവനക്കാരൻ, ഒപിഡി, ഐപിഡി രോഗികളെ ചികിത്സിക്കുന്നതിനാൽ മാത്രം, ആയുഷ് ഡോക്ടർമാരുമായി സൂപ്പർ അന്നുയേഷൻ പ്രായത്തിൽ തുല്യത ആവശ്യപ്പെടാൻ സ്വയമേ അർഹതപ്പെടുന്നില്ലെന്ന് കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിൽ Vs ബികർട്ടൻ ദാസ് തുടങ്ങിയവർക്കെതിരായ തീരുമാനത്തെയും പരാമർശിച്ചു.
