National

പശ്ചിമ ബംഗാള്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. പത്ത് വര്‍ഷത്തിന് ശേഷം ബിജെപിയുടെ പല മണ്ഡലങ്ങളില്‍ നിന്നുംസീറ്റ് പിടിച്ചെടുക്കുകയാണ് തൃണമൂല്‍. 2021ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് പോയ അലിപുര്‍ദുവാര്‍ ജില്ലയിലെ മദാരിഹത്ത് മണ്ഡലം, സീതായ്, മദാരിഹത്ത്, ഹരോവ, നൈഹാത്തി എന്നിവിടങ്ങളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ വിജയികളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ബി.ജെ.പിയുടെ ദീപക് കുമാര്‍ റേയ്ക്കെതിരെ 1.6 ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ സംഗീത റോയ് സീതായില്‍ 1.3 ലക്ഷം മാര്‍ജിനില്‍ വിജയിച്ചു. മദാരിഹട്ടില്‍ ബിജെപിയുടെ രാഹുല്‍ ലോഹര്‍ 28,000-ത്തിലധികം വോട്ടുകള്‍ക്ക് ജയപ്രകാശ് ടോപ്പോയോട് വിജയിച്ചു, നൈഹാത്തിയില്‍ സനത് ഡെ ബിജെപിയുടെ രൂപക് മിത്രയെ 50,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ഹരോവയില്‍ തൃണമൂലിന്റെ ഷെയ്ഖ് റബീഉള്‍ ഇസ്ലാം എഐഎസ്എഫിന്റെ പിയാറുള്‍ ഇസ്ലാമിനെ 1.3 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

മേദിനിപൂരില്‍ തൃണമൂലിന്റെ സുജോയ് ഹസ്ര 30,000 വോട്ടുകളുടെ ലീഡ് നിലനിര്‍ത്തുന്നു. ഇതുവരെ 63,000 വോട്ടുകള്‍ നേടിയ ബി.ജെ.പി.യുടെ എതിരാളിയായ ശുഭജിത് റോയിയെക്കാള്‍ 93,000-ത്തിലധികം വോട്ടുകളോടെ അദ്ദേഹം മുന്നിലാണ്. ഈ മണ്ഡലത്തില്‍ നാല് റൗണ്ട് വോട്ടെണ്ണല്‍ ബാക്കിയുണ്ട്.

തല്‍ദന്‍ഗ്രയില്‍ മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ ശേഷിക്കുമ്പോള്‍ തൃണമൂലിന്റെ ഫാല്‍ഗുനി സിംഹബാബു 25,000 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുന്നു. ബിജെപി എതിരാളിയായ അനന്യ റോയ് ചക്രവര്‍ത്തിക്കെതിരെ 72,000 വോട്ടുകള്‍ നേടിയ അദ്ദേഹം ഇതുവരെ 46,000 വോട്ടുകള്‍ നേടി. കൊല്‍ക്കത്ത ഡോക്ടറുടെ കൊലപാതകം വോട്ടര്‍മാരുടെ തൃണമൂലിനോടുള്ള വിശ്വാസത്തെ തെല്ലും തകര്‍ത്തിട്ടില്ലെന്നത് വ്യക്തമാണ്. ഇതിനോടകം തെേന്ന തൃണമൂല്‍ അംഗങ്ങള്‍ വിജയാഘോഷം തുടങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *