Crime

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍; മുഹമ്മദ് ഹാരിസിനെതിരെ നിരവധി കേസുകള്‍

കായംകുളം: സിനിമ നിര്‍മ്മാതാവണെന്നും അഭിനയിക്കാന്‍ ചാന്‍സ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പോലീസ് അറ്‌സ്റ്റ് ചെയ്തു. കൊല്ലം സ്വദേശി മുഹമ്മദ് ഹാരിസെന്ന 36 വയസ്സുകാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ പകര്‍ത്തിയിന് ശേഷം ഇന്‍സ്റ്റഗ്രാമിലിടുമെന്നായിരുന്നു ഇയാളുടെ ഭീഷണി. സ്‌കൂള്‍ അധ്യാപകരെ കബളിപ്പിച്ചാണ് ഇയാള്‍ കുട്ടികളുടെ ഫോണ്‍നമ്പറുകള്‍ കൈക്കലാക്കിയിരുന്നത്.

സ്‌കൂള്‍ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കിയശേഷം സിനിമ നിര്‍മാതാവാണെന്നുപറഞ്ഞ് ഇയാള്‍ ബ്രോഷര്‍ അയച്ചുകൊടുക്കും. ശേഷം പെണ്‍കുട്ടികളുടെ നമ്പര്‍ ഓഡിഷനു വേണ്ടിയെന്നുപറഞ്ഞ് അധ്യാപകരില്‍നിന്നു സംഘടിപ്പിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളെ വിളിച്ച് അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്യും.

വീഡിയോ കോളില്‍ ചില രംഗങ്ങള്‍ അഭിനയിക്കാനും നഗ്നത കാട്ടാനും ആവശ്യപ്പെടും. ചിലരെങ്കിലും ഈ കെണിയില്‍പ്പെടും. തട്ടിപ്പാണെന്നറിഞ്ഞ് പെണ്‍കുട്ടികള്‍ വിളിക്കുമ്പോള്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പോലീസില്‍ പരാതികള്‍ എത്തിയത്.

ഇയാളുടെ പേരില്‍ നൂറനാട് പോലീസ് സ്റ്റേഷനിലും കനകക്കുന്ന് പോലീസ് സ്റ്റേഷനിലും നിലവില്‍ കേസുകള്‍ ഉണ്ട്. 2020 ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *