“മദ്രസകൾ അടച്ച് പൂട്ടാനുള്ള തീരുമാനം , മത ധ്രുവീകരണമാണ് ലക്ഷ്യം” : ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി

m v govindan

കണ്ണൂർ : രാജ്യത്തെ മദ്രസ ബോര്‍‍ഡുകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശത്തിനെതിരെ രൂക്ഷ വിമർശനവുംമായി സിപിഎം . മദ്രസകൾക്കെതിരായുള്ള നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിത്. ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വിദ്യാര്‍ത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പൊതു വിദ്യാഭ്യാസവുമായി ചേര്‍ന്നാണ മദ്റസകള്‍ മറ്റു സംസ്ഥാനങ്ങളിൽ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനാൽ ഇത്തരമൊരു തീരുമാനം പിന്‍വലിക്കേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല മറ്റു സംസ്ഥാനങ്ങളിലുള്ളത്. പലയിടത്തും പൊതു വിദ്യാലയത്തിന്‍റെ അഭാവത്താൽ മദ്റസകളോടൊപ്പമാണ് പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്. അതിനാൽ തന്നെ മദ്റസകള്‍ നിര്‍ത്തലാക്കണമെന്ന നിര്‍ദേശം ഇത്തരം സംസ്ഥാനങ്ങളിലെ പൊതുവിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും.

അതേ സമയം രാജ്യത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശം അതിശക്തമായ രീതിയിലാണ് ചർച്ച ചെയ്യപ്പെടുന്നത്. കേന്ദ്ര ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ ഒക്ടോബർ 11 നാണ് രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശം ഇറക്കുന്നത്. സംസ്ഥാനങ്ങൾ മദ്രസകൾക്കുള്ള ധനസഹായം നിർത്തണമെന്നും കുട്ടികൾക്ക് ഔപചാരിക വിദ്യാഭാസം ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ഇക്കാര്യം അറിയിച്ചത് .

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments