
ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടു! പിന്നെ കണ്ടത് വമ്പൻ തിരിച്ചുവരവ്; ഫ്രഞ്ച് ഓപ്പൺ കീരിടം അൽകാരസിന്
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിൾസ് ചാമ്പ്യൻ പട്ടം നിലനിർത്തി സ്പെയിനിന്‍റെ കാർലോസ് അൽകാരസ്. ഫൈനലിലെ തകർപ്പൻ പോരാട്ടത്തിൽ ഇറ്റലിയുടെ യാനിക് സിന്നറിനെയാണ് അൽകാരസ് പരാജയപ്പെടുത്തിയത്. ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ ശേഷമാണ് അൽകാരസ് വമ്പൻ തിരിച്ചുവരവ് നടത്തിയത്. സ്കോർ: 4-6, 6-7, 6-4, 7-6, 7-6.
അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലാണിത്.
ആദ്യ രണ്ട് സെറ്റുകൾ നേടി സിന്നർ ചാമ്പ്യൻ ആകുമെന്ന് ഉറപ്പിച്ചിടത്ത് നിന്നായിരുന്നു അൽകാരസിൻ്റെ വമ്പൻ തിരിച്ചു വരവ്. മൂന്നാം സെറ്റ് നേടി അൽകാരസ് തിരിച്ചുവരവ് നടത്തി. 4-6ന് അൽകാരസ് വിജയിച്ചു. നാലാം സെറ്റിന്‍റെ തുടക്കം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവിൽ 6-6 എന്ന നിലയിൽ ടൈ ബ്രേക്കിൽ എത്തിയെങ്കിലും വിട്ടുകൊടുക്കാൻ അൽകാരസ് തയ്യാറായില്ല. ടൈ ബ്രേക്കറിൽ അൽകാരസ് ജയിച്ചു.
അഞ്ചാം സെറ്റിലും വീറോടെയുള്ള പോരാട്ടമായിരുന്നു. അഞ്ചാം സെറ്റിലും 6-6 എന്ന സ്കോറിൽ എത്തിയതോടെ ഫൈനലിലെ മൂന്നാം ടൈ ബ്രേക്ക്. ഈ ടൈ ബ്രേക്കിൽ 2-10ന് അൽകാരസ് ജയിച്ചതോടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അൽകാരസ് നിലനിർത്തി.