
നിറത്തിന് നീതി വേണം: വിവാഹ ഫോട്ടോക്ക് നിയമ പുസ്തകം മറുപടി പറയുമ്പോൾ
- അഡ്വ.സുരേഷ് വണ്ടന്നൂർ
തൃശൂരിൽ നടന്ന ഒരു വിവാഹത്തിൽ മുഖ്യ അതിഥിയായി എത്തിയ കേരളത്തിലെ ചീഫ് സെക്രട്ടറി ശരദ മുരളീധരൻ പങ്കെടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. അതിന്റെ കാരണം, അതിലെ വസ്ത്രം, പരിപാടിയുടെ ഭംഗി, അതിഥികളുടെ മികവ് ഒന്നുമല്ല. ആ ഫോട്ടോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ. “കരിവിളക്ക്”, “നിലവിളക്ക്”, “കറുത്ത വാവ്” എന്നിങ്ങനെയുള്ള പരിഹാസപരമായ പരാമർശങ്ങൾ. ഒരാളുടെ നിറത്തെ മാത്രമാക്കിയുള്ള ഇത്തരം വിമർശനങ്ങൾ അവരുടെ വ്യക്തിത്വത്തെ മാത്രം ഉദ്ദേശിച്ചിരുന്നില്ല, മറിച്ച് ഒരേ സമയം സമൂഹത്തിന്റെ പൊതു മനോഭാവങ്ങളേയും തുറന്നു കാണിക്കുന്നു.നാം പലവട്ടം സമൂഹമായി വളർന്നു എന്നു പറയാറുണ്ട്. സമൂഹം പുരോഗമിച്ചു എന്നു വിശ്വസിക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെയൊരു വ്യക്തി – വനിതയും ഉന്നതസ്ഥാനം അലങ്കരിക്കുന്നയാളും – തന്‍റെ നിറത്തെ ആധാരമാക്കി പൊതു മാധ്യമങ്ങളില്‍ ഇത്രയും വക്രദൃഷ്ടിക്കിരയാകുന്നു എന്നത് നമ്മുടെ സാമൂഹിക അടിസ്ഥാനങ്ങളിലെ പിഴവുകളെ വീണ്ടും തെളിയിക്കുന്നു. ശരദ മുരളീധരന്‍ പ്രതികരിച്ചത് ഒരു വ്യക്തിപരമായ ചോദ്യം ആയിരുന്നില്ല. അത് നിറത്തിനെതിരെ നാം ഉള്ളില്‍ സൂക്ഷിച്ചിട്ടുള്ള അപകീര്‍ത്തിയുടെയും അടിഞ്ഞുപോയ ഭരണാധികാര ദൃഷ്ടിക്കളുടെയും നേര്‍ക്കാഴ്ചയായിരുന്നുവെന്ന് വായിക്കേണ്ടതാണ്.
ഇതേ ചോദ്യം ഭരണഘടനയുടെ പരിധിയിൽ കൊണ്ടുവന്നാൽ, അത് ഒരാളുടെ ജീവിതാവകാശം, വ്യക്തിമനോനില, ഗൗരവം എന്നിവയെ നേരിട്ട് ബാധിക്കുന്ന പ്രശ്നമാണ്. ഭരണഘടനയുടെ പതിനാലാം അനുഛേദം ഓരോ പൗരന്‍ക്കും നിയമത്തിന് മുമ്പില്‍ സമത്വം ഉറപ്പാക്കുന്നു. പതിനഞ്ചാം അനുഛേദം മതം, ജാതി, ലിംഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം നിരോധിക്കുന്നു. നിറം എന്നത് നേരിട്ട് വിവരിച്ചിട്ടില്ലെങ്കിലും, ജാതിയും വർണ്ണവിവേചനവും തമ്മിലുള്ള ബന്ധം കാണുന്ന പ്രകൃതിയിൽ ഇതിനെ ഉൾപ്പെടുത്താവുന്നതാണ്. അതോടൊപ്പം തന്നെ ഇരുപത്തിയൊന്നാം അനുഛേദം ഓരോ വ്യക്തിക്കും മാനവഗൗരവം ഉൾപ്പെടുന്ന ജീവിതാവകാശം ഉറപ്പുനല്‍കുന്നു. പൊതുസ്ഥലത്ത് നിറത്തെ ആധാരമാക്കി നടക്കുന്ന അപമാനനം ഈ അവകാശം ലംഘിക്കുന്നു. ഇത് ക്രിമിനൽ നിയമങ്ങളുടെ അന്തസ്സിലും ബാധകമാണ്.
ഭാരതീയ ന്യായ സൻഹിതയിലെ 356-ാം വകുപ്പ് പ്രകാരം അപകീര്‍ത്തിപ്പെടുത്തല്‍ നിയമവിരുദ്ധമാണ്. രണ്ട് വർഷം തടവും സാമൂഹ്യ സേവനം ശിക്ഷയുമാണ്. ആരുടെയെങ്കിലും മതിപ്പ്, മാന്യത എന്നിവ തകര്‍ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് കുറ്റം ചുമത്താനാവും. ഭാരതീയ ന്യായ സൻ ഹിതയിലെ 352-ാം വകുപ്പ് പ്രകാരം ഉദ്ദേശപൂര്‍വമായ അപമാനനവും അതില്‍പ്പെടുന്നു.രണ്ട് വർഷമാണ് ശിക്ഷ പിന്നെ പിഴയും. അതോടൊപ്പം തന്നെ ഐ.ടി ആക്ടിന്റെ സെക്ഷന്‍ 67 പ്രകാരം, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയോ അസഭ്യമായ, വംശീയപരമായ അല്ലെങ്കില്‍ അപമാനകരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് നിയമപരമായ അച്ചടക്ക നടപടി നേടും.
ഇതിൽ ജാതിയുമായി ബന്ധപ്പെട്ട വംശീയപരമായ ആവർത്തനങ്ങൾ ഉണ്ടെങ്കിൽ, അതിക്രമനിയന്ത്രണ നിയമമായ SC/ST ആക്ടും ബാധകമാകാം. നിറത്തെ ഒരു കൂട്ടമായ സാമൂഹിക അധിക്ഷേപത്തിനായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെങ്കിൽ, നിയമപരമായ കർശനതയുണ്ട്. അതിനാൽ തന്നെ ഇത്തരം കമന്റുകൾ അപ്രത്യക്ഷമാവേണ്ടത് ഫേസ്ബുക്കിന്റെ നോട്ടിഫിക്കേഷനിലൂടെയല്ല, കോടതികളുടെ വിധികളിലൂടെയാവണം.
ശാരദ മുരളീധരൻ പോസ്റ്റിൽ പങ്കുവെച്ചത് ഒരു വ്യക്തിപരമായ ദുരനുഭവമെന്നതിലുപരി, സമൂഹത്തിലെ രാഷ്ട്രീയവും സംസ്കാരവും മാനദണ്ഡങ്ങളും നോക്കേണ്ട അവസ്ഥയാണെന്ന തിരിച്ചറിവാണ്. അതിന് മറുപടി പറയേണ്ടത് വെറുതെ പിന്തുണകളിലൂടെയല്ല, നിയമപരമായ തിരിച്ചടിയിലൂടെയുമാണ്. അവരുടെ നിറം രാഷ്ട്രീയമാണ്. അതിന്‍റെ ന്യായം ഈ സമൂഹം പഠിക്കേണ്ടത് ഇപ്പോഴാണ്.