
പി വി അൻവറിർ എംഎൽഎയുടെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതി ലഭിക്കാത്തതിൽ മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടെന്ന് ആരോപണം. യോഗം നടത്താൻ നിശ്ചയിച്ചിരുന്ന പിഡബ്യുഡി റസ്റ്റ് ഹൗസ് ഇത് നിക്ഷേധിച്ചതിൽ മന്ത്രി നിർദേശം നൽകിയത് കൊണ്ടാണെന്ന് അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചു. പോലീസിനെ കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അൻവർ പറഞ്ഞു.
എറണാകുളം പത്തടിപ്പാലത്തെ പിഡബ്യുഡി റസ്റ്റ് ഹൗസിലാണ് യോഗം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് അനുമതി നിക്ഷേധിക്കുക ആയിരുന്നു. എംൽഎയേയും സംഘവും റസ്റ്റ് ഹൗസിൽ തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സിപിഎം സെക്രട്ടറി എംവി ഗോവിന്ദൻ അൻവറിനെതിരെ സിപിഎം പ്രവർത്തകർ രംഗത്ത് ഇറങ്ങണമെന്ന് ആഹ്വാനം നടത്തി പ്രവർത്തകരെ ഇളക്കി വിട്ടതിന് പിന്നാലെ അൻവറിനെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തി സിപിഎം അണികൾ രംഗത്ത് എത്തിയിരുന്നു.
ആലപ്പുഴയിലെ തോട്ടപ്പള്ളി കരിമണല്‍ ഖനനത്തിനെതിരായ സമരത്തിന് അൻവർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് പല തവണ പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും തോട്ടപ്പള്ളി സന്ദര്‍ശിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ തടഞ്ഞെന്നും അന്‍വര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കരിമണല്‍ ഖനനത്തില്‍ പ്രബല രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായ ആലപ്പുഴയിലെ വോട്ടു ചോര്‍ച്ചയ്ക്ക് കാരണം ഇത്തരം ജനവിരുദ്ധ നിലപാട് ആണെന്നും അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യത്വ പരമായി സാമൂഹിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.